റോഡ് ക്രോസ് ചെയ്യുന്നതിനിടെ ബൈക്കിടിച്ച് അനന്തു റോഡിൽ വീഴുകയായിരുന്നു. തുടർന്ന് തൊട്ടുപിന്നാലെ വന്ന ആംബുലൻസ് അന്തുവിന്റെ ശരീരത്തിൽ കയറിയിറങ്ങുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രോഗിയുമായി പോവുകയായിരുന്നു ആംബുലൻസ്. അപകടത്തെ തുടർന്ന് ആംബുലൻസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Also read-അഗളിയിൽ ഒഴുക്കിൽപെട്ട് പോലീസുകാരനും സുഹൃത്തിനും ദാരുണാന്ത്യം;വിവരം പുറത്തറിഞ്ഞത് നാലാം നാൾ
അതേസമയം കനത്ത മഴയിൽ പാലക്കാട് അട്ടപ്പാടി അഗളി വരഗാർ പുഴയിലെ ഒഴുക്കിൽപ്പെട്ട് പോലീസുകാരനും സുഹൃത്തും മരിച്ചു. അപകടവിവരം പുറത്തറിയാൻ വൈകിയതിനാൽ നാലാം ദിനമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പുതൂർ പഞ്ചായത്തിലെ ഇടവാണി പ്രാക്തന ഗോത്ര ഊരിൽ ചാത്തന്റെയും വെള്ളിയുടെയും മകൻ മുട്ടികുളങ്ങര ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ മുരുകൻ (29), സുഹൃത്ത് കെ. കൃഷ്ണൻ (55) എന്നിവരാണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. ഒരു മാസം മുൻപായിരുന്നു മുരുകന്റെ വിവാഹം.
advertisement