അക്രമികളോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ട് ഗേറ്റ് അടയ്ക്കാന്‍ ശ്രമിക്കുന്നതിനിടയാണ് സംഭവം. പരിക്കേറ്റ ഫാ. തോമസ് ആറ്റുച്ചാലിനെ പരിക്കുകളോടെ പാല മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നോമ്പ് കാലം ആയതിനാല്‍ പള്ളിയില്‍ ഇന്ന് ആരാധന നടക്കവെയാണ് ബൈക്ക് റേസിങ്ങുമായി യുവാക്കളെത്തിയത്. ഈരാറ്റുപേട്ട പൊലീസും പാലാ ഡിവൈഎസ്പിയും പള്ളിയിലെത്തി വിശദാംശങ്ങൾ തേടി.
വൈദികനെതിരെ ഉണ്ടായ ആക്രമണത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് വിവിധ ക്രൈസ്തവ സഭാ നേതാക്കള്‍ ആവശ്യപ്പെട്ടു. പള്ളി കോംപൗണ്ടില്‍ ലഹരി ഉപയോഗിച്ച് സാമൂഹ്യവിരുദ്ധര്‍ നടത്തിയ അഴിഞ്ഞാട്ടത്തെ ചോദ്യം ചെയ്ത ഫാ. ജോസഫ് ആറ്റുചാലിനെ ആക്രമിച്ചിതിനെതിരെ പാലാ രൂപത എസ്എംവൈഎം, എകെസിസി, പിതൃവേദി എന്നീ സംഘടനകള്‍ പ്രതിഷേധിച്ചു.
advertisement
സംഭവത്തില്‍ പൊലീസ് ശക്തമായ അന്വേഷണം നടത്തണമന്നും പ്രതികളെ അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരണമെന്ന് വിവിധ ക്രൈസ്തവ സംഘടനകള്‍ ആവശ്യപെട്ടു. സംഭവം അങ്ങേയറ്റം അപലിനീയമാണന്നും കുറ്റവാളികള അറസ്റ്റ് ചെയ്യത് നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണമെന്നും കത്തോലിക്കാ കോൺഗ്രസ് പാലാ രൂപതാ നേതൃസമ്മേളനം ആവശ്യപ്പെട്ടു.
പരിക്കേറ്റ വികാരിയെ കോട്ടയം എം പി തോമസ് ചാഴികാടൻ സന്ദര്‍ശിച്ചു. ആക്രമണം പ്രതിഷേധാർഹമാണ്. അക്രമികൾക്കെതിരെ കർശന നടപടി വേണം. പള്ളി മുറ്റത്ത് ബൈക്ക് റേസിങ് നടത്തിയത് ചോദ്യം ചെയ്തിനാണ് വൈദികനെ അക്രമികൾ ബൈക്കിടിച്ച് വീഴ്ത്തിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികാരികൾ നടപടി സ്വീകരിക്കണമെന്നും ചാഴികാടൻ ആവശ്യപ്പെട്ടു.
'പൂഞ്ഞാർ പള്ളിയിൽ വൈദികനെ ആക്രമിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ചോദിക്കാനും പറയാനും ആരുമില്ലാ എന്ന് കരുതരുത്…'- കോട്ടയം ജില്ലാ പഞ്ചായത്തംഗവും ബിജെപി നേതാവുമായ ഷോണ്‍ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു.
