പ്രധാനമന്ത്രിക്കും ഓഫീസ് ജീവനക്കാർക്കും എസ്പിജി സംഘത്തിനും മറ്റ് സുരക്ഷാ ജീവനക്കാർക്കും പാലായിൽ എത്തുന്നതിനായി മൂന്ന് ഹെലികോപ്ടറുകൾ ഇറങ്ങാൻ വേണ്ട സൗകര്യം സെൻ്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ ഉണ്ട്. എന്നാൽ ചുരുങ്ങിയത് മുപ്പതിനായിരം ആളുകളെയെങ്കിലും പങ്കെടുപ്പിച്ചുള്ള പൊതു സമ്മേളനമോ റോഡ് ഷോയോ സുരക്ഷിതമായി നടത്താൻ വേണ്ട രീതിയിലുള്ള മൈതാനമോ വഴിയോ പാലായിൽ ഇല്ലന്നാണ് പരിശോധനക്ക് ശേഷം എസ്പിജി സംഘം റിപ്പോർട്ട് നൽകിയത്.
പാലായെ കഴിഞ്ഞ അമ്പത് വർഷത്തിൽ അധികമായി വികസിപ്പിച്ചു എന്ന് അവകാശപ്പെടുന്നവർ എന്താണ് പാലായ്ക്ക് ചെയ്തത് എന്ന് പൊതു സമൂഹം തിരിച്ചറിയണമെന്ന് ജയസൂര്യൻ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്ക് പകരം കേന്ദ്രധനമന്ത്രിയേയോ കേന്ദ്രപ്രതിരോധ മന്ത്രിയേയോ എത്തിക്കാൻ ശ്രമിച്ചിരുന്നതായും എന്നാൽ അതിനും സുരക്ഷാ അനുമതി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പാലാ മണ്ഡലം പ്രസിഡൻ്റ് അഡ്വ: അനീഷ് ജി, ഭരണങ്ങാനം മണ്ഡലം പ്രസിഡൻ്റ് ഷാനു വി എസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
advertisement
