ഇരട്ടത്താപ്പിന്റെ മറ്റൊരു പേരാണ് സിപിഎം. ഇരട്ടത്താപ്പാണ് സിപിഎമ്മിന്റെ പ്രത്യയശാസ്ത്രം. 10 വർഷം തങ്ങൾ എന്ത് ചെയ്തു എന്നത് പറയാൻ ബിജെപി തയ്യാറാണ്. തന്റെ പൊട്ട മലയാളത്തിൽ സംവാദത്തിന് തയാറാണെന്നും തന്റെമലയാളത്തിനൊപ്പം വസ്തുതയും വിവരങ്ങളും സത്യവുമാണ് ഉണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര ബജറ്റിൽ വരാതെതന്നെ കേരളത്തിന് വന്ദേഭാരത് ട്രെയിനുകൾ എത്രയെണ്ണം ലഭിച്ചുവെന്നും എത്ര റെയിൽവേ സ്റ്റേഷനുകൾ ആധുനിക വത്കരിച്ചെന്നും അദ്ദേഹം പറഞ്ഞു. ഈ ബജറ്റിൽ 37,000 കോടി രൂപയാണ് കേന്ദ്രം കേരളത്തിന് ഗ്രാൻ്റായി കൊടുത്തത് . കഴിഞ്ഞ തവണ 20,000 കോടി രൂപ കൊടുത്തു. ഇതൊന്നും ആരും ചർച്ച ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎകാർ കരുത്തരാണെന്നാണെല്ലോ കേൾവി. ധൈര്യമുണ്ടെങ്കിൽ കേന്ദ്രം കേരളത്തിന് എന്ത് നൽകിയില്ല എന്നതിൽ സംവാദത്തിന് വരണമെന്ന് അദ്ദേഹം വെല്ലുവിളിച്ചു. പത്ത് മിനിറ്റിനുള്ളിൽ അവരുടെ അവകാശവാദങ്ങൾ താൻ പൊളിക്കുമെന്നും അതുകൊണ്ട് അവർ സംവാദത്തിന് വരില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
advertisement
