TRENDING:

വാറ്റുകാരിൽ നിന്നും കൈക്കൂലി; സി ഐക്കെതിരെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം

Last Updated:

മറ്റൊരു സിഐയുടെ പേരിൽ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: വ്യാജ വാറ്റുകാരിൽ നിന്നും രണ്ടു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സർക്കിൾ ഇൻസ്പെക്ടർക്കെതിരെ അന്വേഷണം. തിരുവനന്തപുരം റൂറൽ സ്റ്റേഷൻ സി ഐ അജയകുമാറിനെതിരെയാണ് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടക്കുന്നത്. അരുവിക്കര സി ഐയുടെ പേരിലാണ് കൈക്കൂലി വാങ്ങിയത്. ഇക്കാര്യം അറിഞ്ഞ അരുവിക്കര സി ഐ മേലുദ്യോഗസ്ഥരോട് പരാതിപ്പെടുകയായിരുന്നു.
advertisement

അന്വേഷണം നടത്തുന്ന റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ശ്യാംലാൽ ഉടൻ പ്രാഥമിക റിപ്പോർട്ട് നൽകും. അരുവിക്കര ഭാഗത്തെ വ്യാജ വാറ്റുമായി ബന്ധപ്പെട്ടാണ് വഴയില സ്വദേശിയെ അരുവിക്കര സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. എന്നാൽ വലിയമല സി ഐ അജയകുമാർ ഇടപെട്ട് ഇയാളെ രക്ഷിക്കുകയായിരുന്നു.

TRENDING:Bev Q App | മര്യാദക്ക് ആപ്പ് ഇറക്കിയാൽ നിനക്ക് കൊള്ളാമെന്ന് 'കുടിയന്മാർ'; അധികം നീളില്ലെന്ന് സ്റ്റാർട്ടപ്പ് കമ്പനി [NEWS]സൗഹൃദവും പകയും കൊതിയും നിറഞ്ഞൊരു സസ്പെൻസ് ത്രില്ലർ; നടന്നത് പരിയാരം വനംവകുപ്പ് ഓഫീസിൽ [NEWS]Mohanlal Movie Challenge | മോഹൻലാലിന്റെ ഈ സിനിമകളിൽ എത്രയെണ്ണം നിങ്ങൾ കണ്ടിട്ടുണ്ട്? [PHOTOS]

advertisement

തുടർന്ന് വ്യാജവാറ്റുകാരനെ വിളിച്ച വലിയമല സി ഐ മൂന്നുലക്ഷം രൂപ അരുവിക്കര സി ഐ ആവശ്യപ്പെട്ടതായി അറിയിച്ചു. താൻ ഇടപെട്ട് രണ്ട് ലക്ഷം രൂപയാക്കിയെന്നും പണം നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു.

കാട്ടാക്കട സി ഐ ആയിരിക്കെ കൈക്കൂലി വാങ്ങിയ കേസിൽ വിജിലൻസ് അന്വേഷണം നേരിടുന്നയാളാണ് അജയകുമാർ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

View Survey

മലയാളം വാർത്തകൾ/ വാർത്ത/Kerala/
വാറ്റുകാരിൽ നിന്നും കൈക്കൂലി; സി ഐക്കെതിരെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം
Open in App
Home
Video
Impact Shorts
Web Stories