TRENDING:

ആർക്കാ ഇത്ര ധൃതി? KSRTC ബസിനെ മണിക്കൂറുകളോളം ഓവർ ടേക്ക് ചെയ്യാൻ സമ്മതിക്കാതെ കാർ

Last Updated:

ഉദുമ മുതൽ ഏഴു കിലോമീറ്റർ ഓളം ബസിനെ മറികടക്കാൻ കാർ യാത്രക്കാരൻ സമ്മതിച്ചില്ല

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കെഎസ്ആർടിസി ബസിന് (KSRTC bus) മാർഗതടസ്സം സൃഷ്ടിച്ച് കാർ യാത്രികന്റെ അപകടകരമായ യാത്ര. കാസർഗോഡ് നിന്ന് കോട്ടയത്തേക്ക് പുറപ്പെട്ട സ്വിഫ്റ്റ് ബസ്സിനെയാണ് (KSRTC swift bus) കാർ യാത്രക്കാരൻ മണിക്കൂറുകളോളം ഓവർടേക്ക് ചെയ്യാൻ സമ്മതിക്കാതെ മാർഗ്ഗതടസം സൃഷ്ടിച്ചത്. കാസർഗോഡ് ഡിപ്പോയിൽ നിന്നും കോട്ടയത്തേക്ക് പുറപ്പെട്ട കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സിനാണ് കാർ യാത്രികൻ മണിക്കൂറുകളോളം മാർഗ്ഗതടസം സൃഷ്ടിച്ചത്.
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
advertisement

ബസ് കാറിനെ ഓവർടേക്ക് ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്നാണ് വിവരം. ഉദുമ മുതൽ ഏഴു കിലോമീറ്റർ ഓളം ബസിനെ മറികടക്കാൻ കാർ യാത്രക്കാരൻ സമ്മതിച്ചില്ല. അപകടകരമായ രീതിയിലായിരുന്നു കാറിന്റെ യാത്ര. പല ഘട്ടങ്ങളിലും കെഎസ്ആർടിസി ബസിനെ തൊട്ടുരുമിയാണ് കാർ യാത്രചെയ്തത്. ഇത് ദൃശ്യങ്ങളിൽ നിന്നും വ്യക്തം.

നിരന്തരം ഹോണടിച്ചിട്ടും ബസിന് സൈഡ് കൊടുക്കാൻ കാർ യാത്രക്കാരൻ തയ്യാറായിരുന്നില്ല. സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവർ നീലേശ്വരം പോലീസിൽ പരാതി നൽകി. ദൃശ്യങ്ങൾ ഉൾപ്പെടെ പരാതിയായി സമർപ്പിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: A car passenger created a dangerous journey by blocking the road for a KSRTC bus. The car passenger did not allow the Swift bus that left Kasaragod for Kottayam to overtake and blocked the road for several hours. The car passenger blocked the road for several hours for the KSRTC Swift Superfast Express that left Kasaragod depot for Kottayam

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആർക്കാ ഇത്ര ധൃതി? KSRTC ബസിനെ മണിക്കൂറുകളോളം ഓവർ ടേക്ക് ചെയ്യാൻ സമ്മതിക്കാതെ കാർ
Advertisement
Open in App
Home
Video
Impact Shorts
Web Stories