ദൃക്സാക്ഷി എന്ന കാർട്ടൂൺ പംക്തിയിൽ 'വനിതാ മതിൽ: മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ്' എന്ന തലക്കെട്ടിൽ വന്ന കാർട്ടൂണിലാണ് വിവാദപരാമർശമുള്ളത്. 'തെങ്ങ് കേറേണ്ടവനെ പിടിച്ച് തലയിൽ കയറ്റുമ്പോൾ ഓർക്കണം' എന്ന അടിക്കുറിപ്പ് നൽകിയാണ് ജന്മഭൂമി കാർട്ടൂൺ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കാർട്ടൂൺ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.
ഫേസ്ബുക്കിലടക്കം വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിക്കുന്ന കമന്റുകളും പോസ്റ്റുകളും സോഷ്യൽമീഡിയയിൽ മുൻപും പ്രചരിച്ചിട്ടുണ്ടെങ്കിലും സംഘപരിവാർ മുഖപത്രത്തിൽ ഇത്തരമൊരു പരാമർശം വന്നതിന് എതിരെ സാഹിത്യ രംഗത്തെ പ്രമുഖരടക്കം പ്രമുഖരടക്കം രംഗത്തെത്തിയിട്ടുണ്ട്.
വിവാദത്തെ സംബന്ധിച്ച പ്രതികരണത്തിനായി 'ന്യൂസ്18 മലയാളം' ജന്മഭൂമി എഡിറ്ററുടെ പ്രതികരണം തേടിയെങ്കിലും പ്രതികരിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു.