Also Read- ‘കാളനില്ലെങ്കിൽ യുവകലാ കേരളമുണരില്ലേ?’പഴയിടത്തിനെതിരേ ‘പന്തിയിൽ പട’
അതേസമയം, ഈ ചർച്ചയിൽ പഴയിടം മോഹനൻ നമ്പൂതിരിയെ പിന്തുണച്ച് മറുവിഭാഗവും എത്തിക്കഴിഞ്ഞു. പഴയിടം രുചികരമായ സദ്യയുണ്ടാക്കുക മാത്രമല്ല, നല്ല ഒന്നാന്തരം ബീഫ് കറിയുമുണ്ടാക്കുമെന്ന് ഇവർ പറയുന്നു. കലോത്സവ വേദിയിൽ സദ്യയാണെങ്കിൽ, സംസ്ഥാന സ്കൂൾ കായിക മേളയുടെ ഭക്ഷണപന്തലിൽ പലതവണ നോൺവെജ് ഭക്ഷണം പഴയിടത്തിന്റെ ടീം ഒരുക്കിയിട്ടുണ്ടെന്നും അത് കഴിച്ചിട്ടുള്ളവർക്ക് ആ രുചി അറിയാമെന്നുമാണ് ഇക്കൂട്ടർ വാദിക്കുന്നത്.
Also Read- പതിനാറാം തവണയും സ്കൂൾ കലോത്സവത്തിൽ ഊട്ടുപുരയൊരുക്കിയ പഴയിടത്തിന്റെ ജീവിതത്തിലെ രണ്ടാമൂഴം
advertisement
വർഷങ്ങളായി സംസ്ഥാന സ്കൂൾ കലോത്സവത്തിന് പാചകത്തിന്റെ ചുമതല പഴയിടത്തിനാണ്. കോഴിക്കോട്ടേത് പഴയിടത്തിന്റെ പതിനാറാമാത്തെ കലോത്സവമാണ്. ഒരു കായിക മേളയിലോ കലാമേളയിലോ വന്ന് തീരുന്നതല്ല പഴയിടത്തിന്റെ പെരുമയെന്നു അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നു. വിവാദം അനാവശ്യമാണെന്നും ഗൂഢലക്ഷ്യങ്ങളോടെയാണെന്നുമാണ് ഇവർ വാദിക്കുന്നത്.
കലോത്സവ ഭക്ഷണ പന്തലിൽ ഭക്ഷണം വിളമ്പിത്തുടങ്ങിയാൽ പിന്നെ മണിക്കൂറുകളോളം അണമുറിയാത്ത പ്രവാഹമായിരിക്കും. ആയിരക്കണക്കിന് പേരാകും വരിനിന്ന് ഭക്ഷണം കഴിക്കാനെത്തുക. സദ്യയിലെ കറികൾ തീർന്നാൽ എളുപ്പത്തിൽ പകരം കറികൾ ഉണ്ടാക്കാം. എന്നാൽ നോൺവെജ് വിഭവങ്ങൾ തീർന്നാൽ പെട്ടെന്ന് അവ ഉണ്ടാക്കുന്നതിലെ ബുദ്ധിമുട്ടും ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നു.