നാദാപുരത്ത് മാംസാവശ്യത്തിനായി അറവുശാലയിൽ എത്തിച്ച പോത്താണ് വിരണ്ടോടിയത്. വഴിനീളെ ആക്രമണം നടത്തിയാണ് പോത്ത് അബ്ദുല്‍ അസീസിന്റെ വീട്ടു പറമ്പിലെത്തിയത്. ഇതിനിടെ പോത്തിന്‍റെ ഒരു കൊമ്പ് നഷ്ടമായിരുന്നു. ചോരയൊലിപ്പിച്ച് എത്തിയ പോത്ത് ആദ്യം തന്നെ മുറ്റത്തു കളിക്കുകയായിരുന്ന രണ്ടര വയസുള്ള ബാലികയുടെ നേരെ തിരിഞ്ഞു. കുഞ്ഞിനെ കുത്താൻ ആഞ്ഞ പോത്തിനം ഷാനിസെ ബലമായി പിടിച്ചുമാറ്റുകയായിരുന്നു. കുഞ്ഞിന്‍റെ ശരീരത്തിലും വസ്ത്രത്തിലും പോത്തിന്‍റെ രക്തം പുരണ്ടെങ്കിലും അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപെടുകയായിരുന്നു.
You May Also Like- World Cancer Day| 'കാൻസർ കരളിലും; ഇനി അധികമൊന്നും ചെയ്യാനില്ല'; അവസാനം വരെയും കത്തി ജ്വലിക്കുമെന്ന് നന്ദു; കണ്ണുനനയിക്കും കുറിപ്പ്
advertisement
ഉടൻ തന്നെ മുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുട്ടികളെല്ലാം വീടിനുള്ളിലേക്കു ഓടി കയറിയതുകൊണ്ട് കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി. എന്നാൽ ഏറെനേരം വീട്ടുപരിസരത്ത് അക്രമ പരമ്പര സൃഷ്ടിച്ചാണ് പോത്ത് ഓടിയത്. ഇതിനിടെ കോഴിക്കൂട് തകർക്കുകയും, കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുകയും ചെയ്തു. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് പോത്തിനെ നാട്ടുകാർ കീഴടക്കിയത്. നാദാപുരം എ.എസ്.ഐ മഹേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം, വാര്‍ഡ് മെംബര്‍ ടി.കെ. ഹാരിസ്, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. അബ്ദുല്‍ നാസര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Also Read- 10 വയസിനു താഴെയുളള കുട്ടികളുമായി പുറത്തിറങ്ങിയാൽ പിഴ ഈടാക്കുമോ? ഡിജിപി പറയുന്നത് ഇങ്ങനെ
കടമേരി മാപ്പിള യു.പി സ്കൂള്‍ ഏഴാം തരം വിദ്യാര്‍ഥിയാണ് ഷാനിസ് അബ്ദുല്ല. ഷാനിസിന്‍റെ അവസരോചിതമായ ഇടപെടലാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്. കുഞ്ഞിനെ പോത്ത് കുത്താനായി എത്തിയപ്പോൾ മറ്റൊന്നും താൻ ആലോചിച്ചില്ലെന്നും, പോത്തിനെ സർവ്വശക്തിയുമെടുത്ത് തള്ളിമാറ്റുകയുമായിരുന്നുവെന്ന് ഷാനിസ് മാധ്യമങ്ങളോട് പറഞ്ഞു. അപ്രതീക്ഷിതമായി ഷാനിസ് തള്ളിമാറ്റിയതോടെ വീട്ടുപരിസരത്തെ കാർഷിക വിളകൾ നശിപ്പിക്കാനായി പോത്ത് തിരിഞ്ഞു. ഈ അവസരത്തിലാണ് കുട്ടികൾ വീട്ടിനകത്തേക്കു കയറി രക്ഷപെട്ടത്.
You May Also Like- പുള്ളിപ്പുലിയെ പേടിച്ച് വീടിന്റെ ടോയ്‌ലറ്റിൽ കയറി; നായയേയും പുലിയേയും കാത്ത് പുറത്ത് വനപാലകരും
ഷാനിസ് അബ്ദുല്ലയുടെ ധീരമായ പ്രവർത്തിയെ ആദരിക്കാൻ ഒരുങ്ങുകയാണ് നാട്. വിവിധ സംഘടന പ്രതിനിധികൾ കുട്ടിയെ വീട്ടിലെത്തി അഭിനന്ദിച്ചു. ഷാനിസിന് സ്വീകരണം ഒരുക്കാനും ചില സംഘടനകൾ ആലോചിക്കുന്നുണ്ട്.