തന്നെ ചവിട്ടി കടലിലിടാൻ എ.എൻ രാധാകൃഷ്ണന് കാല് മതിയാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു ഭീഷണിയും വിലപ്പോവില്ല. 'രാധാകൃഷ്‌ണന്‍ മനസിലാക്കേണ്ടത് ആ മോഹം പലര്‍ക്കുമുണ്ടായിരുന്നു. ഈ ശരീരം ചവിട്ടു കൊള്ളാത്തതല്ല, ബൂട്ട്‌സിട്ട കാലുകൊണ്ടുള്ള ഒരുപാട് ചവിട്ടുകൊണ്ട ശരീരമാണ്. എന്നുവെച്ച് രാധാകൃഷ്‌ണന് കേറിക്കളിക്കാനുള്ള സ്ഥലമാണെന്ന് കണക്കാക്കണ്ട, വളരെ മോശമായിപ്പോകും- മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീപ്രവേശനമല്ല, യുവതീപ്രവേശനമാണ് എതിർക്കുന്നതെന്ന് പി എസ് ശ്രീധരൻപിള്ള
അതിനപ്പുറമൊന്നും ഈ പറയുന്നവരുടെ ഒരു ഭീഷണിയും താന്‍ വകവെച്ചിട്ടില്ല എന്ന് മനസിലാക്കാനുള്ള അറിവ് എങ്കിലും വേണ്ടിയിരുന്നില്ലേ രാധാകൃഷണായെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇപ്പോള്‍ ചുറ്റും പൊലീസുകാരൊക്കെയുണ്ടാകും പക്ഷേ പൊലീസുകാരോട് കൂടിയല്ല എന്റെ ജീവിതം ആരംഭിച്ചത്. നിങ്ങളുമായി പരിചയപ്പെടുന്നതും പൊലീസുകാരുടെ ചുറ്റും നിന്നിട്ടല്ലല്ലോ- മുഖ്യമന്ത്രി പറഞ്ഞു. ഇതൊക്കെ ചില സന്ദേശങ്ങളായാണ് കാണുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രിയെപ്പോലും ആക്രമിക്കും എന്ന് പറയുകയാണ്. പിന്നെയാരെയാണ് ആക്രമിക്കാനാവാത്തത്. നിങ്ങള്‍ ഒരു വില്ലാളിവീരന്മാും അല്ല. ഇത് കേരളമാണ്. കേരളത്തിന്റെ ഇടതുപക്ഷ മനസ് അത്ര ദൃഢമാണ്. എല്ലാ മതനിരപേക്ഷ ചിന്താഗതിക്കാരും ഒന്നിച്ചുനിന്ന് നാടിനെ പിറകോട്ട് നയിക്കാനുളള നീക്കത്തെ തടയണമെന്നും പിണറായി പറഞ്ഞു.
advertisement
ശബരിമലയില്‍ പ്രതിഷേധം അതിരുവിട്ടപ്പോഴാണ് സര്‍ക്കാര്‍ ഇടപെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്വവും ബാധ്യതയുമാണ്. ആചാരങ്ങളുടെ വക്താക്കൾ ചമയുന്നവർ ആചാരലംഘനം നടത്തുന്നത് കേരളം കണ്ടു. ശബരിമല പിടിച്ചെടുക്കാനുളള തന്ത്രമാണ് ബിജെപി സര്‍ക്കുലറിന് പിന്നിലെന്നും പിണറായി വിജയന്‍ ആരോപിച്ചു.

