ബംഗ്ലാദേശ് തിരഞ്ഞെടുപ്പ് ഫലം ജമാഅത്തെ ഇസ്‌ലാമിയെ പിന്തുണയ്ക്കുന്നവർക്കുള്ള പാഠമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവിടെ അവർ അധികാരത്തിൽ വരുമെന്ന് ചിലർ പ്രതീക്ഷിച്ചെങ്കിലും ജനങ്ങൾ അവരെ കൈവിട്ടു. യുഡിഎഫും ജമാഅത്തെ ഇസ്‌ലാമിയും തമ്മിലുള്ള ബന്ധത്തെയും അദ്ദേഹം വിമർശിച്ചു. ഉത്തരേന്ത്യയിൽ മുസ്ലിം വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്ന കാര്യത്തിൽ ബിജെപിയും കോൺഗ്രസും ഒരേ നിലപാടുകാരാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
കേരളത്തിൽ പൗരത്വ രജിസ്ട്രേഷൻ നടപ്പിലാക്കില്ലെന്ന സുവ്യക്തമായ നിലപാട് സർക്കാർ ആവർത്തിച്ചു. ഒരു വിഭാഗത്തോടും വിവേചനം കാണിക്കാത്ത സർക്കാരാണിതെന്നും അനുകൂല പട്ടികയിൽ നിന്ന് ആരെയും മാറ്റിനിർത്തില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആൾക്കൂട്ട കൊലപാതകങ്ങളും സംഘടിത ആക്രമണങ്ങളും നാടിനെ ബാധിക്കുന്ന സാഹചര്യത്തിൽ മതേതര നിലപാടുകൾ ഉയർത്തിപ്പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
advertisement
