ജൂൺ 13 മുതൽ 15 വരെ തീയതികളിൽ നടക്കുന്ന സംസ്കൃത സർവകലാശാല യുവജനോത്സവത്തിന്റെ നടത്തിപ്പിനായി രൂപീകരിച്ച കമ്മിറ്റിയിലെ രക്ഷാധികാരി സ്ഥാനത്തേക്കാണ് പിഎം ആർഷോയുടെ പേര്. മെയ് 23 മുതൽ 25 വരെയുള്ള തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന സർവകലാശാല യൂണിയൻ കലോൽസവമാണ് ജൂൺ 13 -ലേക്ക് മാറ്റിവച്ചത്.
സംഘാടകസമിതിയുടെ രക്ഷാധികാരികളായി സ്ഥലം എംഎൽഎ ആയ റോജി.എം. ജോൺ,വിസി, പിവിസി, രജിസ്ട്രാർ, സിൻ ഡിക്കേറ്റ് അംഗങ്ങളായ ബിച്ചു എക്സ്.മലയിൽ, ഡോ :സി.എം.മനോജ് കുമാർ എന്നിവരോടൊപ്പമാണ് പി. എം ആർഷോയേയും, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ നേതാവ് തുളസിയേയും നാമനിർദ്ദേശം ചെയ്തിട്ടുള്ളത്. സ്ഥലം എംപി ബെന്നി ബഹനാന് സംഘാടകസമിതിയിലിന് ഇടം പിടിക്കാനായില്ല.
advertisement
Also read-SFI സംസ്ഥാന സെക്രട്ടറി ആർഷോ അറസ്റ്റിൽ; 14 ദിവസത്തേക്ക് റിമാൻഡിൽ
സർവകലാശാല നടത്തുന്ന യുവജനോത്സവത്തിൽ വിജയികളാവുന്നവർക്ക് സർവകലാശാലാ പരീക്ഷകളിൽ ഗ്രേസ് മാർക്കിന് അവകാശമുണ്ട്. യുവജനോത്സവത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾക്കും കഴിഞ്ഞ വർഷം ഗ്രേസ് മാർക്ക് നൽകി വിജയിപ്പിച്ചതായ ആരോപണം നില നിൽക്കുമ്പോഴാണ് വിസിയോടൊപ്പം എസ്എഫ് ഐ നേതാവിനെകൂടി സംഘാടക സമിതിയിൽ രക്ഷാധികാരിയായി നാമനിർദ്ദേശം ചെയ്തിരിക്കുന്നത്. വൈസ് ചാൻസലറിനൊപ്പം സമാന പദവിയിൽ യൂണിയൻ ഭാരവാഹിയല്ലാത്ത ഒരു വിദ്യാർഥി നേതാവിനെ സർവ്വകലാശാല നാമനിർദ്ദേശം ചെയ്യുന്നത് പതിവില്ല.