യുഡിഎഫ് ആണ് ഇപ്പോൾ ഭരിക്കുന്നതെങ്കിൽ ടി20 ലോകകപ്പിൽ സഞ്ജു സാംസൺ സിക്സർ അടിക്കുന്നത് കാണാൻ പറ്റുമായിരുന്നോ എന്ന് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ ഷംസീർ ചോദിച്ചു. യുഡിഎഫ് ഭരിക്കുമ്പോഴായിരുന്നുവെങ്കിൽ സഞ്ജു സിക്സ് അടിക്കുന്നത് കാണാൻ പറ്റുമായിരുന്നോ? കറണ്ട് പോയിട്ടുണ്ടാകും. പിന്നെ കളി തീരുമ്പോഴായിരിക്കും കറണ്ട് വരുന്നത്. ഇപ്പോൾ കുടുംബവിളക്ക് അടക്കമുള്ള സീരിയലുകൾ കാണാൻ പറ്റുന്നില്ലേയെന്നും ഷംസീർ സദസ്സിനോട് ചോദിച്ചു.
യുഡിഎഫിന്റെ പ്രധാന പരിപാടി ജനങ്ങളെ പറ്റിക്കലാണെന്നും നടപ്പിലാക്കാൻ സാധിക്കാത്ത വാഗ്ദാനങ്ങൾ നൽകി വോട്ട് തട്ടാനാണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് തട്ടിപ്പും വെട്ടിപ്പും നടത്തുന്ന കോൺഗ്രസ് രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കില്ലെന്നും ഷംസീർ കൂട്ടിച്ചേർത്തു.
advertisement
പി എം ശ്രീ പദ്ധതിയിലെ ഇരട്ടത്താപ്പ് കേന്ദ്ര സർക്കാരിന്റെ പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് പുലർത്തുന്ന നിലപാടുകളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. കോൺഗ്രസ് ഭരിക്കുന്ന കർണാടകയും തെലങ്കാനയും ഈ പദ്ധതിയിൽ ഒപ്പിട്ടിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “നിങ്ങൾ ഒപ്പിട്ടാൽ ഹലാലും നമ്മൾ ചെയ്താൽ ഹറാമും” എന്ന നിലപാടാണ് കോൺഗ്രസിന്റേതെന്ന് അദ്ദേഹം പരിഹസിച്ചു. പദ്ധതിയിൽ ഒപ്പിട്ടില്ലെങ്കിൽ കേന്ദ്ര ഫണ്ട് ലഭിക്കില്ലെന്ന സാഹചര്യമുണ്ടായിട്ടും, മുന്നണിക്കുള്ളിലെ ഭിന്നാഭിപ്രായങ്ങൾ കണക്കിലെടുത്താണ് എൽഡിഎഫ് സർക്കാർ പദ്ധതിയിൽ നിന്ന് പിന്തിരിയാൻ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരളത്തെ കട്ടുമുടിക്കുമെന്നും ഷംസീർ പറഞ്ഞു.
Summary: Kerala Assembly Speaker AN Shamseer, during an election campaign, launched a scathing and satirical attack on the UDF, contrasting their previous governance with the current LDF administration's achievements. Shamseer mocked the power crisis during the UDF's tenure, asking the audience if they would have been able to watch Sanju Samson hit sixes in the T20 World Cup if the UDF were in power. He joked that the electricity would likely go out during the match and only return after the game ended.
