തിരുവനന്തപുരം ജില്ലാ കമ്മിറ്റി പന്ന്യന്‍ രവീന്ദ്രനെ മത്സരിപ്പിക്കണം എന്ന നിര്‍ദേശമാണ് മുന്നോട്ടുവെച്ചത്. മന്ത്രി ജി ആര്‍ അനിലിന്റെ പേരും ഉണ്ടായിരുന്നുവെങ്കിലും പന്ന്യന്‍ രവീന്ദ്രനാണ് വിജയസാധ്യതയെന്നും വിജയസാധ്യത മാത്രം പരിഗണിച്ചാല്‍ മതി എന്നതിന്റെ അടിസ്ഥാനത്തിലാണ് പന്ന്യനെ വീണ്ടും തിരുവനന്തപുരത്ത് മത്സരിപ്പിക്കാന്‍ തീരുമാനമായത്.
തിരുവനന്തപുരത്ത് ഇന്നുചേര്‍ന്ന സംസ്ഥാന എക്‌സിക്യുട്ടീവ് ജില്ലകളില്‍ നിന്നും അതാത് സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് ആവശ്യപ്പെടുകയായിരുന്നു. അതിനനുസരിച്ച് ജില്ലാ കമ്മറ്റികള്‍ മുന്നോട്ടുവെച്ച് ലിസ്റ്റില്‍ നിന്നാണ് അന്തിമപട്ടിക ഉണ്ടാക്കിയിരിക്കുന്നത്.
സിപിഎം സ്ഥാനാർഥികളുടെ സാധ്യതാപട്ടികക്ക് ഇന്നലെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ അംഗീകാരമായിരുന്നു. പൊന്നാനിയിൽ മുസ്ലിം ലീഗ് മുൻ നേതാവ് കെ എസ് ഹംസ, പത്തനംതിട്ടയിൽ ടി എം തോമസ് ഐസക്, വടകരയിൽ കെ കെ ശൈലജ, ആറ്റിങ്ങലിൽ വി ജോയ്, എറണാകുളത്ത് കെ ജെ ഷൈൻ, ഇടുക്കിയിൽ ജോയ്‌സ് ജോർജ്, കൊല്ലത്ത് എം മുകേഷ്, ആലപ്പുഴയിൽ എ എം ആരിഫ്, ചാലക്കുടിയിൽ സി രവീന്ദ്രനാഥ്, കോഴിക്കോട്ട് എളമരം കരീം എന്നിവർ മത്സരിക്കും.
advertisement
കണ്ണൂർ- എം വി ജയരാജൻ, കാസർഗോഡ് -എം വി ബാലകൃഷ്ണൻ, മലപ്പുറം -ഡി വൈ എഫ് ഐ നേതാവ് വി വസീഫ്, പാലക്കാട് - എ വിജയരാഘവൻ, ആലത്തൂർ - കെ രാധാകൃഷ്ണൻ എന്നിവരും മത്സരിക്കും. 27ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കും.
