'പോസ്റ്റര്‍ ഒട്ടിച്ചവര്‍ക്ക് പാര്‍ട്ടി ബോധമില്ല. വിമര്‍ശനം ഉന്നയിക്കേണ്ടത് പാര്‍ട്ടിക്കുള്ളിലാണ്. പരസ്യമായിട്ടല്ല. അവര്‍ ചെയ്തത് പാര്‍ട്ടി വിരുദ്ധ നടപടിയാണ്', കാനം പറഞ്ഞു. എറണാകുളത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മാര്‍ദനമേറ്റ സംഭവത്തില്‍ ജില്ലാ മജിസ്ട്രേട്ട് സമര്‍പ്പിച്ച ശേഷം യുക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കും. പൊലീസ് നടപടിയെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും കാനം കൂട്ടിച്ചേര്‍ത്തു.
Also Read 'കാനത്തെ മാറ്റൂ, സി.പി.ഐയെ രക്ഷിക്കൂ'; പോസ്റ്റര്‍ പതിച്ച AIYF നേതാക്കള്‍ അറസ്റ്റില്‍
ഇപ്പോള്‍ മുഖ്യമന്ത്രിക്ക് വിധേയനായോ എന്ന ചോദ്യത്തിന്, താന്‍ പണ്ടും മുഖ്യമന്ത്രിക്ക് എതിരായിരുന്നില്ലെന്ന് കാനം മറുപടി. ഇടതുപക്ഷ നിലപാടില്‍നിന്ന് സര്‍ക്കാര്‍ മാറിപ്പോകുന്നുവെന്ന് തോന്നിയപ്പോഴൊക്കെ വിമര്‍ശിച്ചിട്ടുണ്ട്. പക്ഷെ എല്ലാദിവസവും രാവിലെ എണീറ്റയുടനെ പിണറായി വിജയനെ ചീത്ത വിളിക്കണം എന്ന് നിങ്ങള്‍ പറഞ്ഞാല്‍ നിങ്ങളുടെ ട്യൂണിന് അനുസരിച്ച് എനിക്ക് ഡാന്‍സ് ചെയ്യാന്‍ സാധ്യമല്ലെന്നും കാനം പറഞ്ഞു.
advertisement
Also Read കൈ ഒടിഞ്ഞിട്ടില്ല, മറ്റു പരിക്കുകളാണ് ഉള്ളത്; പ്രതികരണവുമായി എൽദോ എബ്രഹാം MLA