സിപിഎമ്മിന്റെ 16 സ്ഥാനാർത്ഥികളില്‍ 15 പേരും പുതുമുഖങ്ങളാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്ത് നിന്ന് ഡിവൈഎഫ്ഐ നേതാവായിരുന്ന പിപി ദിവ്യയാണ് ജില്ലാ പഞ്ചായത്ത് അധ്യക്ഷയായത്. തുടർന്ന് എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇവർക്ക് സ്ഥാനമൊഴിയേണ്ടി വന്നിരുന്നു. ഇക്കുറി ദിവ്യക്ക് പാർട്ടി സീറ്റ് നൽകിയിട്ടില്ല. ദിവ്യ പ്രതിനിധീകരിച്ചിരുന്ന കല്യാശ്ശേരി ഡിവിഷനില്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം വി വി പവിത്രനാണ് സ്ഥാനാർത്ഥി.
കണ്ണൂര്‍ സര്‍വകലാശാല കാമ്പസിലെ ജേണലിസം വിഭാഗം രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയും എസ്എഫ്‌ഐ പേരാവൂര്‍ ഏരിയ സെക്രട്ടറിയുമായ നവ്യ സുരേഷ് പേരാവൂര്‍ ഡിവിഷനില്‍ സ്ഥാനാർത്ഥിയാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായ ബിനോയ് കുര്യന്‍ പെരളശ്ശേരിയില്‍നിന്ന് ജനവിധി തേടും.
advertisement
സിപിഎം സ്ഥാനാർത്ഥികൾ
- കരിവെള്ളൂർ - എ വി ലേജു (കരിവെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്)
- മാതമംഗലം - രജനി രാജു (ആശ വർക്കേർസ് യൂണിയൻ സംസ്ഥാന നേതാവ്)
- പേരാവൂർ - നവ്യ സുരേഷ് (എസ്എഫ്ഐ പേരാവൂർ ഏരിയ സെക്രട്ടറി)
- പാട്യം - ഷബ്ന (സിപിഎം ജില്ലാ കമ്മിറ്റിയംഗം)
- പന്ന്യന്നൂർ - പി പ്രസന്ന (അങ്കണവാടി വർക്കേർസ് യൂണിയൻ നേതാവ്)
- കതിരൂർ - എ കെ ശോഭ (സിപിഎം ലോക്കൽ സെക്രട്ടറി)
- പിണറായി - അനുശ്രീ (സിപിഎം ജില്ലാ കമ്മിറ്റിയംഗം)
- പെരളശേരി - ബിനോയ് കുര്യൻ (സിപിഎം ജില്ലാ കമ്മിറ്റിയംഗം)
- അഞ്ചരക്കണ്ടി - ഒ സി ബിന്ദു (സിഐടിയു സംസ്ഥാന സെക്രട്ടറി)
- കൂടാളി - പി പി റെജിൻ (കുറ്റ്യൂട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ്)
- മയ്യിൽ - കെ മോഹനൻ (ആദിവാസി ക്ഷേമ സമിതി പ്രസിഡൻ്റ്)
- അഴീക്കോട് - കെ വി ഷക്കീല്‍ (സിപിഎം വളപട്ടണം ലോക്കൽ സെക്രട്ടറി
- കല്യാശേരി - വി വി പവിത്രന്‍ (സിപിഎം പാപ്പിനിശേരി വെസ്റ്റ് ലോക്കൽ സെക്രട്ടറി)
- ചെറുകുന്ന് - എം വി ഷിമ (ഡിവൈഎഫ്ഐ സംസ്ഥാന നേതാവ്)
- പരിയാരം - പി രവീന്ദ്രന്‍ (കർഷക സംഘം നേതാവ്)
- കുഞ്ഞിമംഗലം - പി വി ജയശ്രീ ടീച്ചർ (ശാസ്ത്ര സാഹിത്യ പരിഷത്ത് നേതാവ്)
advertisement
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kannur,Kerala
First Published :
November 12, 2025 6:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പി പി ദിവ്യക്ക് സീറ്റില്ല; SFI മുൻ സംസ്ഥാന അധ്യക്ഷ കെ അനുശ്രീ മത്സരിക്കും; കണ്ണൂർ ജില്ലാ പഞ്ചായത്ത് CPM സ്ഥാനാർത്ഥികളായി
