TRENDING:

ലാപ്ടോപ്പിൽ സൂക്ഷിച്ചിരുന്ന 2.67 കോടി വോട്ടര്‍മാരുടെ വിവരങ്ങൾ ചോർത്തി; തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിൽ കേസെടുത്ത് ക്രൈംബ്രാഞ്ച്

Last Updated:

വോട്ടർ പട്ടിക വിവരങ്ങൾ പുറത്തുവന്നതിനെ പിന്നാലെയാണ് ഇരട്ട വോട്ട് വിവാദമുണ്ടായതെന്നാണ് പരാതിയിൽ പറയുന്നത്. ജോയിന്‍റ് ചീഫ് ഇലക്ട്രൽ ഓഫീസറാണ് പരാതി നൽകിയിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടർ പട്ടിക ചോർത്തിയെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പരാതിയിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലെ ലാപ്ടോപ്പിൽ സൂക്ഷിച്ചിരുന്ന 2.67 കോടി വോട്ടർമാരുടെ വിവരങ്ങൾ ചോർന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ഐ ടി ആക്‌ടിലെ വിവിധ വകുപ്പുകളും ഗൂഢാലോചന, മോഷണ കുറ്റങ്ങളും ചുമത്തിയാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്‌ പി ഷാനവാസിനാണ് അന്വേഷണ ചുമതല.
News18 Malayalam
News18 Malayalam
advertisement

Also Read- Bank Holidays in July|  ജൂലൈ മാസം ബാങ്ക് അടച്ചിടുന്ന 15 ദിവസങ്ങൾ അറിയാം

വോട്ടർ പട്ടിക വിവരങ്ങൾ പുറത്തുവന്നതിനെ പിന്നാലെയാണ് ഇരട്ട വോട്ട് വിവാദമുണ്ടായതെന്നാണ് പരാതിയിൽ പറയുന്നത്. ജോയിന്‍റ് ചീഫ് ഇലക്ട്രൽ ഓഫീസറാണ് പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ ആരാണ് വിവരങ്ങൾ ചോർത്തിയതെന്ന് പറയുന്നില്ല. തെരഞ്ഞെടുപ്പ് കാലത്ത് ഇരട്ട വോട്ട് വലിയ വിവാദമായിരുന്നു. ഇരട്ടവോട്ട് ആരോപണങ്ങള്‍ ഉന്നയിച്ചത് അന്ന് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയായിരുന്നു. സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മിഷനും വലിയ വീഴ്‌ച പറ്റിയ ഇരട്ട വോട്ട് വിവാദത്തിൽ 38,000ത്തോളം വോട്ട് ഇരട്ടിപ്പ് നടന്നുവെന്ന് കമ്മീഷന് സമ്മതിക്കേണ്ടി വന്നിരുന്നു.

advertisement

Also Read- Gold Price Today| മൂന്നാം ദിവസവും സ്വർണവില വർധിച്ചു; മൂന്നുദിവസത്തിനിടെ വർധിച്ചത് പവന് 440 രൂപ

അതേസമയം, തനിക്ക് വിവരങ്ങൾ കിട്ടിയത് തെരഞ്ഞെടുപ്പ് കമ്മ‍ീഷൻ വെബ്സൈറ്റിൽ നിന്നാണെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും രമേശ് ചെന്നിത്തല പ്രതികരിച്ചു. ആരും വോട്ടർ പട്ടിക ചോർത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read- Explained: കോവിഡ് കാലത്ത് കുതിച്ചുയർന്ന് സ്വർണ്ണ വായ്പ; കൈയിലുള്ള സ്വർണ്ണം വിൽക്കുന്നതാണോ പണയം വയ്ക്കുന്നതാണോ നല്ലത്?

advertisement

ക്രൈംബ്രാഞ്ച് അന്വേഷണം ഏത് രീതിയിലായിരിക്കും എന്നാണ് ഉറ്റുനോക്കപ്പെടുന്നത്. സി-ഡാക്കും കെൽട്രോണുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സാങ്കേതിക സഹായം നൽകിയിരുന്നത്. കെൽട്രോണുമായുള്ള കരാർ കമ്മിഷൻ പൂർണമായും റദ്ദാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി പ്രവർത്തിച്ച കെൽട്രോൺ ജീവനക്കാരോട് തിരികെ പോകാനും നിർദേശിച്ചിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Also Read- 'സ്ത്രീസുരക്ഷ വീടുകളിലെങ്കിലും ഉറപ്പാക്കണം'; പ്രധാനമന്ത്രിക്ക് കത്തെഴുതിവെച്ചശേഷം യുവതി ജീവനൊടുക്കി

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലാപ്ടോപ്പിൽ സൂക്ഷിച്ചിരുന്ന 2.67 കോടി വോട്ടര്‍മാരുടെ വിവരങ്ങൾ ചോർത്തി; തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിൽ കേസെടുത്ത് ക്രൈംബ്രാഞ്ച്
Open in App
Home
Video
Impact Shorts
Web Stories