മരണം വിവാദമായ പശ്ചാത്തലത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുന്നത്. കേസ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ജി. ജയദേവ് വ്യക്തമാക്കി
അടിപിടിയെ തുടർന്ന് ചിലർ പിന്തുടർന്നപ്പോഴാണ് നന്ദു മരിച്ചതെന്നും പിന്തുടർന്നവർ DYFI പ്രവർത്തകർ ആയിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. എന്നാൽ ബന്ധുക്കളുടെ ആരോപണം തള്ളി DYFI ജില്ലാ നേതൃത്വം രംഗത്തെത്തി. അതേസമയം, നന്ദുവിൻ്റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പുന്നപ്ര പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.
Also read: ആലപ്പുഴ പുന്നപ്രയിൽ അടിപിടിക്കു പിന്നാലെ യുവാവ് ട്രെയിൻ തട്ടി മരിച്ചതിൽ ദുരൂഹതയെന്ന് ബന്ധുക്കൾ
advertisement
നന്ദുവിന്റെ സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വീട്ടിൽ മാരകയുധങ്ങളുമായി എത്തി ഭീഷണിപെടുത്തിയ നിധിൻ തോമസ്, സുമേഷ്, വിഷ്ണു പ്രസാദ്, ഇക്രു, സജീവൻ, റോബിൻ എന്നിവർക്കെതിരെയും നന്ദുവിനെ മർദ്ദിച്ചതായി ആരോപിക്കപ്പെടുന്ന മുന്ന, ഫൈസൽ എന്നിവർക്കെതിരെയുമാണ് കേസെടുത്തത്.
മരിച്ച നന്ദുവടക്കം നാലു പേർക്കെതിരെ മറ്റൊരു കേസും റജിസ്റ്റർ ചെയ്തിട്ടുണ്ട്. നന്ദുവിനെ മർദ്ദിച്ച മുന്ന, ഫൈസൽ എന്നിവരെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് നന്ദുവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. നന്ദുവിൻ്റെ ബന്ധുക്കളുടെ പരാതിയിൽ പോലീസ് ഇന്ന് വിശദമായ മൊഴിയെടുക്കും. ഇന്നലെ നന്ദുവിൻ്റെ വീട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സന്ദർശിച്ചിരുന്നു.
Summary: The crime branch will investigate Nandu's death in Punnapra, Alappuzha. Crime Branch Dysp K.V. Benny is in charge of the investigation. Nandu's relatives alleged that a conflict with some DYFI activists was behind Nandu's death. Police have registered two cases in connection with the incident