ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിടയിൽ രാഷ്ട്രീയ സംഘർഷത്തിന് സാദ്ധ്യത മുന്നിൽക്കണ്ട് പ്രതിരോധിക്കുന്നതിനുള്ള തന്ത്രം രൂപപ്പെടുത്തിയതിനെ കുറിച്ചാണ് സി.പി. മാത്യു വിശദീകരിച്ചത്.
മഹിളാ കോൺഗ്രസ് പ്രവർത്തകയായ പഞ്ചായത്ത് അംഗത്തെക്കൊണ്ട് വ്യാജപരാതി സൃഷ്ടിക്കാൻ ഗൂഢാലോചന നടത്തിയതിന്റെ വിവരങ്ങളാണ് സി.പി. മാത്യു തന്നെ മറ്റൊരു യോഗത്തിൽ പുറത്തുവിട്ടത്.
സംഘർഷമുണ്ടായാൽ ഉടൻ തന്നെ ബ്ലൗസ് വലിച്ചുകീറണം എന്ന് നിർദ്ദേശിച്ചിരുന്നു എന്നാണ് സി.പി. മാത്യുവിന്റെ പരാമർശം. ഈ വനിത ആദിവാസി വിഭാഗത്തിൽപ്പെട്ട ആളാണെന്നും ആദിവാസി വിഭാഗത്തിൽപ്പെട്ട വനിതയെ ആക്രമിച്ചാൽ ബാക്കി എന്താണെന്ന് അറിയാമല്ലോ എന്നും പറയുന്ന സി.പി. മാത്യു കരുതിക്കൂട്ടിയുള്ള നടപടികളെ കുറിച്ചാണ് വെളിപ്പെടുത്തിയത്.
advertisement
ശശി തരൂർ പങ്കെടുത്ത വണ്ടിപ്പെരിയാർ യോഗത്തിൽ വേദിയിൽ വച്ച് ഡിസിസി പ്രസിഡണ്ട് സി.പി. മാത്യു കഴിഞ്ഞ ദിവസം ഒരു കോൺഗ്രസ് പ്രവർത്തകനെ പരസ്യമായി തല്ലിയതും വിവാദമായിരുന്നു.
ഇടുക്കിയിൽ മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതിനെ തുടർന്നുള്ള അമർഷമാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിടെ ഡിസിസി പ്രസിഡണ്ട് ഇത്തരത്തിൽ പെരുമാറുന്നത് എന്ന് യു.ഡി.എഫ്. പ്രവർത്തകർക്കിടയിൽ സംസാരമുണ്ട്.
Summary: DCC President C.P. Mathew's speech, which hinted that women would be used to file fake complaints to settle political disputes, is causing controversy. C.P. Mathew made the controversial speech while participating in the election campaign of Idukki constituency UDF candidate Roy K. Paulose. C.P. Mathew's controversial remarks were made at Roy K. Paulose' reception held at Vazhathope the other day
