also read: കൽക്കിയുടെ മോഷണ പതിപ്പ് സോഷ്യൽ മീഡിയയിൽ; നടപടിക്കൊരുങ്ങി നിർമ്മാതാവ്
പൊതുജനങ്ങൾക്ക് അടിയന്തര സഹായം ലഭ്യമാക്കാൻ ആരംഭിച്ച എമർജൻസി റെസ്പോണ്‍സ് സപ്പോർട്ട് സിസ്റ്റം ഇന്നു മുതല്‍ നിലവിൽ വരും. അടിയന്തര സഹായം ലഭ്യമാക്കുന്നതിനായി രാജ്യവ്യാപകമായി ഒറ്റ നമ്പർ ഏർപ്പെടുത്തുന്നതിൻറെ ഭാഗമായിട്ടാണ് സംസ്ഥാനത്തും ഈ സംവിധാനം നിലവിൽ വരുന്നത്.
112 എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ചും കമാൻഡ് സെൻററിൻറെ സേവനം ഉപയോഗിക്കാം. ഈ ആപ്പിലെ പാനിക് ബട്ടണിൽ അമർത്തിയാൽ പൊലീസ് ആസ്ഥാനത്തെ സെന്ററിൽ സന്ദേശം ലഭിക്കും. അവിടെ നിന്ന് ഈ നമ്പറിലേക്ക് തിരികെ വിളിച്ച് ആവശ്യമായ നടപടി സ്വീകരിക്കും.
advertisement
വിവിധ സഹായങ്ങൾക്കായി വ്യത്യസ്ത നമ്പറുകളാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്. എന്നാൽ ഇനി മുതൽ എന്ത് സഹായത്തിനും 112 വിളിച്ചാൽ മതിയാകും. വഴുതക്കാട് പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കമാൻഡ് സെന്ററാണ് 112 ന്റെ കൺട്രോൾ റൂം.
സിഡാക് ആണ് പദ്ധതിയുടെ നോഡൽ ഏജൻസി. 6.18 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.
