അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ, പ്രധാന പ്രതിയായ പൾസർ സുനി, നിർണായക തെളിവായ പ്രാഥമിക ഫോൺ ഗോശ്രീ പാലത്തിൽ നിന്ന് കൊച്ചി കായലിൽ ഉപേക്ഷിച്ചുവെന്ന വ്യാജ കഥ പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചു. 2017 ഫെബ്രുവരി 27 ന് നാവികസേനയുടെ അഞ്ച് മുങ്ങൽ വിദഗ്ധർ മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. ഇന്നുവരെ, യഥാർത്ഥ ഫോണും മെമ്മറി കാർഡും കണ്ടെടുത്തിട്ടില്ല.
അതിജീവിതയെ ഓടുന്ന കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ എട്ട് വർഷങ്ങൾക്ക് ശേഷമാണ് വിധിപ്രസ്താവന നടക്കുന്നത്. പൾസർ സുനി എന്ന സുനിൽ എൻ.എസ്. ഒന്നാം പ്രതിയും ദിലീപ് (Dileep) എട്ടാം പ്രതിയുമായ കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വിധിപ്രസ്താവന നടക്കുക. 2017 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
advertisement
109 ദിവസം നീണ്ട പ്രോസിക്യൂഷൻ സാക്ഷികളുടെ വിസ്താരം കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പൂർത്തിയായി. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് അവസാനമായി വിസ്തരിച്ച സാക്ഷി. പ്രതിഭാഗം സാക്ഷി വിസ്താരം പൂർത്തിയാക്കിയ ശേഷം ഈ വർഷം ആദ്യം വിധി പറയുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, നടപടിക്രമങ്ങളിലെ കാലതാമസം അന്തിമ വിധിന്യായം നീട്ടിക്കൊണ്ടുപോയി.
തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് സിനിമാ ഷൂട്ടിംഗിനായി പോകവേയാണ് നടിയെ തട്ടിക്കൊണ്ടുപോയത്.
Summary: The verdict in the case of abducting and raping a prominent young film actress in a moving car is coming after eight years. The verdict will be pronounced in the case of Pulsar Suni alias Sunil N.S., the first accused and Dileep, the eighth accused. The incident related to the case took place on February 17, 2017
