ചിത്രീകരണത്തിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അനുമതി നിഷേധിച്ചിരുന്ന കാര്യം സംവിധായകൻ മൊഴിയിൽ സമ്മതിച്ചിട്ടുണ്ട്. പമ്പയിൽ സന്നിധാനത്തെ മാധ്യമപ്രവർത്തകർ നിൽക്കുന്ന ഭാഗത്താണ് ക്യാമറ വെച്ചതെന്നും അറിയാതെ സംഭവിച്ച തെറ്റാണെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. വിശദമായ പരിശോധനകൾക്കായി ചിത്രീകരണത്തിന് ഉപയോഗിച്ച ക്യാമറയും മറ്റ് അനുബന്ധ ഉപകരണങ്ങളും ഹാജരാക്കാൻ വനംവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
സർക്കാർ ഉത്തരവ് പ്രകാരം വനമേഖലയിൽ സിനിമ ചിത്രീകരിക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങൾ നിലവിലുണ്ട്. ഒരു ദിവസത്തെ ചിത്രീകരണത്തിനായി 25,000 രൂപ ഫീസും 25,000 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റും അടച്ച് വനംവകുപ്പിന്റെ അനുമതി പത്രം വാങ്ങേണ്ടതുണ്ട്. ഈ ചട്ടങ്ങൾ ലംഘിച്ച് ചിത്രീകരണം നടത്തിയതിനാലാണ് സംവിധായകനെതിരെ നിലവിൽ നിയമനടപടികൾ സ്വീകരിച്ചിരിക്കുന്നത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Kerala
First Published :
Feb 12, 2026 6:29 PM IST
