TRENDING:

കോട്ടയത്തെ ബസ് ഉടമയും സിഐടിയുവും തമ്മിലുള്ള തർക്കത്തിന് പരിഹാരം; മുഴുവൻ തൊഴിലാളികൾക്കും റൊട്ടേഷൻ അടിസ്ഥാനത്തിൽ ജോലി നൽകുമെന്ന് ഉടമ രാജ്മോഹന്‍

Last Updated:

ജില്ലാ ലേബർ ഓഫീസറുടെ നേതൃത്വത്തിൽ നടന്ന മൂന്നാംഘട്ട ചർച്ചയിലാണ് പ്രശ്നം ഒത്തുതീർപ്പായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം തിരുവാർപ്പിലെ ബസ്സുടമയും സിഐടിയു യും തമ്മിലുള്ള തർക്കത്തിൽ പരിഹാരമായി. മുഴുവൻ തൊഴിലാളികൾക്കും റൊട്ടേഷൻ അടിസ്ഥാനത്തിൽ ജോലി നൽകാമെന്ന് ഉടമയുടെ ഉറപ്പ് സിഐടിയു അംഗീകരിച്ചു.ജില്ലാ ലേബർ ഓഫീസറുടെ നേതൃത്വത്തിൽ നടന്ന മൂന്നാംഘട്ട ചർച്ചയിലാണ് പ്രശ്നം ഒത്തുതീർപ്പായത്. നാലു മാസത്തിനുശേഷം സ്ഥിതിഗതികൾ വിലയിരുത്താൻ വീണ്ടും യോഗം ചേരും. രാജ്മോഹന്റെ ഉടമസ്ഥതയിലുള്ള ബസുകളിലെ തൊഴിലാളികളുടെ ജോലി റൊട്ടേഷൻ വ്യവസ്ഥയിൽ പുനക്രമീകരിക്കും. നാളെ മുതൽ വെട്ടിക്കുളങ്ങര ബസ് വീണ്ടും സർവ്വീസ് ആരംഭിക്കും.
advertisement

Also Read- ‘സൈനികനാണ്;ആരെയും പേടിക്കില്ല;മരണം വരെ ഇവിടെ ജീവിക്കും’; മര്‍ദിച്ച CITU നേതാവ് ചര്‍ച്ചയില്‍ പങ്കെടുത്തതിനെതിരെ ബസുടമ

തൊഴിലാളികൾക്കിടയിൽ വിവേചനം ഉണ്ടാക്കാൻ ഉടമ ശ്രമിക്കുന്നു എന്നതായിരുന്നു ബസ് ഉടമക്കെതിരായ ആരോപണം. ഇത് ഒഴിവാക്കാൻ തൊഴിലാളികൾക്ക് ബസുകളിൽ മാറിമാറി ജോലി നൽകാമെന്ന് ഇന്നലെ തന്നെ ഉടമ ഉറപ്പ് നൽകിയിരുന്നു. ഇതാണ് ഇന്ന് നടന്ന മൂന്നാംഘട്ട ചർച്ചയിൽ അംഗീകരിക്കപ്പെട്ടത്.

advertisement

നാടകീയ ചർച്ചകൾക്കൊടുവിലാണ് സമരം തീർന്നത്. ഉടമ രാജ്മോഹനെ മർദ്ദിച്ച സിപിഎം നേതാവ് അജയ് കെ ആർ  രാവിലെ ചർച്ചയ്ക്ക് എത്തിയത് വിവാദമായി. ഇതോടെ ഉടമ ചർച്ച ബഹിഷ്കരിക്കുകയായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തുടർന്ന് തൊഴിൽ മന്ത്രിയുടെ ഓഫീസ് ഇടപെട്ട് അജയ് കെ ആറിനെ മാറ്റി നിർത്തി ചർച്ച നടത്താൻ നിർദ്ദേശം നൽകുകയായിരുന്നു. സമവായമായ സാഹചര്യത്തിൽ ഇനി ആരോപണ പ്രത്യാരോപണങ്ങൾ ഉണ്ടാകാൻ പാടില്ല എന്നും യോഗത്തിൽ ധാരണയായി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോട്ടയത്തെ ബസ് ഉടമയും സിഐടിയുവും തമ്മിലുള്ള തർക്കത്തിന് പരിഹാരം; മുഴുവൻ തൊഴിലാളികൾക്കും റൊട്ടേഷൻ അടിസ്ഥാനത്തിൽ ജോലി നൽകുമെന്ന് ഉടമ രാജ്മോഹന്‍
Open in App
Home
Video
Impact Shorts
Web Stories