കാറില്‍ നിന്നും ഇറങ്ങിയ ആള്‍ നേരേ പോയത് മദ്യഷോപ്പിലേക്ക്. ഈ സമയം ഔദ്യോഗിക വാഹനം സമീപത്തെ പെട്രോള്‍ പമ്പിലേക്ക് മാറ്റിയിട്ടു. അല്‍പ്പസമയം കഴിഞ്ഞ് മദ്യക്കുപ്പിയുമായി ഇറങ്ങിവന്നയാള്‍ കാത്തുകിടന്ന ഇന്നോവകാറില്‍ മടങ്ങിപ്പോയി.
You may also like:ഇടുക്കി ഡാമിൽ ജലനിരപ്പുയരുന്നു; ആദ്യ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു
സംഭവം മൊബെലില്‍ പകര്‍ത്തിയ നാട്ടുകാര്‍ ചിത്രങ്ങള്‍ നേരെ കളക്ടര്‍ക്ക് അയച്ചു കൊടുത്തു. തുടര്‍ന്ന് കളക്ടര്‍ ഉദ്യോഗസ്ഥയെ വിളിച്ചു വരുത്തി കാര്യങ്ങള്‍ അന്വേഷിച്ചു. തന്റെ ഭര്‍ത്താവാണ് മദ്യ വാങ്ങുവാന്‍ ഔദ്യോഗിക വാഹനം ഉപയോഗിച്ചതെന്നും കാര്യം താന്‍ അറിഞ്ഞിരുന്നില്ലെന്നുമായിരുന്നു ഇവരുടെ വിശദീകരണം.
advertisement
തുടര്‍ന്ന് പ്രോവിഡന്റ് ഫണ്ട് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെയും കൂടി വിളിച്ചു വരുത്തി കളക്ടര്‍ ശാസിക്കുകയായിരുന്നു. ഇത്തരം സംഭവം ഇനിയും ആവര്‍ത്തിക്കരുതെന്ന് കളക്ടര്‍ ശക്തമായ താക്കീതും നല്‍കിയാണ് ഇരുവരെയും മടക്കി അയച്ചത്.