ഒരു സ്ഥാനാർത്ഥിക്കും അർഹമായ വോട്ടുകൾ അപരന്മാർ കാരണം നഷ്ടപ്പെടാൻ ഇടയാകരുതെന്നും കോടതി ഓർമ്മിപ്പിച്ചു. എല്ലാ പ്രമുഖ രാഷ്ട്രീയ പാർട്ടികളും ഇത്തരത്തിൽ അപരന്മാരെ മത്സരരംഗത്തിറക്കുന്നുണ്ടെന്ന് വിമർശിച്ച കോടതി, തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരം നീക്കങ്ങൾ തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. മിക്ക മണ്ഡലങ്ങളിലും പ്രധാന മുന്നണികൾക്കെതിരെ അപരന്മാരെ നിർത്തുന്നത് വോട്ട് വിഭജനത്തിന് കാരണമാകുമെന്നും ഇത് ജനവിധിയെ അട്ടിമറിക്കുമെന്നും കോടതി നിരീക്ഷിച്ചു.
നിലവിലെ നിയമസഭാ തിരഞ്ഞെടുപ്പിലും പല പ്രമുഖ സ്ഥാനാർത്ഥികളും അപരന്മാരുടെ വെല്ലുവിളി നേരിടുന്നുണ്ട്. ബേപ്പൂരിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന പി.വി. അൻവറിന് സമാനമായ പേരുള്ള നാല് അപരന്മാരാണ് മണ്ഡലത്തിലുള്ളത്. ജനാധിപത്യം സംരക്ഷിക്കാൻ ഇത്തരം അധാർമ്മികമായ രാഷ്ട്രീയ തന്ത്രങ്ങൾ അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് കോടതി വിധിന്യായത്തിൽ വ്യക്തമാക്കി.
advertisement
