TRENDING:

കൂത്തുപറമ്പ് രക്തസാക്ഷി സ്മാരകം തകര്‍ത്ത കേസില്‍ പിടിയിലായത് DYFI പ്രവര്‍ത്തകര്‍; പൊലീസിനെതിരെ യൂത്ത് ലീഗ്

Last Updated:

പിടിയിലായവര്‍ക്കെതിരെ നിസ്സാര വകുപ്പ് ചുമത്തി ജാമ്യത്തില്‍ വിട്ടതിനെതിരെ യു.ഡി.എഫ് രംഗത്തെത്തി. സ്വന്തം പാര്‍ട്ടി ഓഫീസുകള്‍ ആക്രമിച്ച പ്രദേശത്ത് കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് അക്രമികള്‍ ചെയ്തതെന്നും ഉന്നതരുടെ ഇടപെടല്‍ കാരണണാണ് നിസ്സാരവകുപ്പുകള്‍ ചുമത്തി ഇവര്‍ക്ക് ജാമ്യത്തിന് അവസരമുണ്ടാക്കിയതെന്നും യു.ഡി.എഫ് ആരോപിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നാദാപുരം: കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപം തകര്‍ത്ത കേസിലും ഇടതുമുന്നണിയുടെ ഭാഗമായ ലോക് താന്ത്രിക് ദള്‍ ഓഫീസ് തകര്‍ത്ത കേസിലും അറസ്റ്റിലായത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. വെള്ളൂര്‍ കോടഞ്ചേരി സ്വദേശികളായ പൈക്കിലോട്ട് ഷാജി (32), സി.ടി.കെ.വിശ്വജിത്ത് (30), മുടവന്തേരിയിലെ മൂലന്തേരി എം.സുഭാഷ് (39) എന്നിവരാണ് അറസ്റ്റിലായത്. ആക്രമണ സമയത്ത് ഉപയോഗിച്ച സ്‌കോര്‍പിയോ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
advertisement

Also Read- രമ്യാ ഹരിദാസ് എം പിയെ SFI പ്രവര്‍ത്തകര്‍ തടഞ്ഞു; കാറില്‍ കരിങ്കൊടി കെട്ടി

ഇതില്‍ ഷാജി യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അസ്ലമിനെ വധിച്ച കേസിലെ പ്രതിയാണ്. ഇരിങ്ങണ്ണൂരില്‍ മുസ്ലിം ലീഗ് ഓഫീസിന് നേരെ കല്ലെറിഞ്ഞതും തൂണേരിയില്‍ മണ്ഡലം കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ചതും ഇതേ സംഘമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം പിടിയിലായവര്‍ക്കെതിരെ നിസ്സാര വകുപ്പ് ചുമത്തി ജാമ്യത്തില്‍ വിട്ടതിനെതിരെ യു.ഡി.എഫ് രംഗത്തെത്തി. സ്വന്തം പാര്‍ട്ടി ഓഫീസുകള്‍ ആക്രമിച്ച പ്രദേശത്ത് കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് അക്രമികള്‍ ചെയ്തതെന്നും ഉന്നതരുടെ ഇടപെടല്‍ കാരണണാണ് നിസ്സാരവകുപ്പുകള്‍ ചുമത്തി ഇവര്‍ക്ക് ജാമ്യത്തിന് അവസരമുണ്ടാക്കിയതെന്നും യു.ഡി.എഫ് ആരോപിച്ചു.

advertisement

Also Read- വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: ഡിസിസി നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ നേരിട്ട് പങ്കെന്ന് എ.എ. റഹീം

പ്രതികള്‍ക്കെതിരെ നിസ്സാര വകുപ്പ് മാത്രം ചുമത്തിയതിനെതിരെ യൂത്ത് ലീഗ് നാദാപുരം പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. പ്രവര്‍ത്തകരും പോലീസും ഉന്തും തള്ളുമുണ്ടായി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൂത്തുപറമ്പ് രക്തസാക്ഷി സ്മാരകം തകര്‍ത്ത കേസില്‍ പിടിയിലായത് DYFI പ്രവര്‍ത്തകര്‍; പൊലീസിനെതിരെ യൂത്ത് ലീഗ്
Open in App
Home
Video
Impact Shorts
Web Stories