ഒന്നരലക്ഷം രൂപ തിരിച്ചടച്ച് നടപടിയിൽ നിന്ന് ഒഴിവാക്കാനാണ് ഷാഹിൻ്റെ ശ്രമം എന്നും പരാതിയിൽ പറയുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന പി ബിജുവിൻ്റെ സ്മാരകമായ റെഡ് കെയർ മന്ദിരത്തിനു വേണ്ടി പിരിച്ച തുകയിലാണ് തട്ടിപ്പ് നടന്നത്. റെഡ് കെയർ മന്ദിര നിർമ്മാണത്തിനായി എല്ലാ ബ്ലോക്ക് കമ്മിറ്റികൾക്കും ഡിവൈഎഫ്ഐ ക്വാട്ട നൽകി. പാളയം ബ്ലോക്ക് കമ്മിറ്റി റെഡ് കെയർ മന്ദിരത്തിന് പുറമേ ആംബുലൻസും വാങ്ങാൻ തീരുമാനിച്ചു.
advertisement
പിരിച്ച തുക ബ്ലോക്ക് കമ്മിറ്റിയുടെ അക്കൗണ്ടിൽ അടയ്ക്കാതെ ഷാഹിന സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചതാണ് പരാതി. വിവാദം സിപിഎം പാളയം ഏരിയ ഫ്രാക്ഷൻ ചർച്ച ചെയ്യുന്നതിനു തൊട്ടു മുൻപ് ഷാഹിൻ ഒന്നരലക്ഷം രൂപ തിരിച്ചടച്ചു. ബാക്കി സമ്മേളന നടത്തിപ്പിന് ചെലവായി എന്ന് വിശദീകരിക്കുകയും ചെയ്തു. ഡിവൈഎഫ്ഐയുടെ പ്രധാന നേതാക്കളിൽ ചിലർ ഷാഹിന സംരക്ഷിക്കാൻ ശ്രമിക്കുന്നതായും പാർട്ടിക്ക് നൽകിയ പരാതിയിൽ പറയുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറിക്കും ജില്ലാ നേതൃത്വത്തിനും പരാതി ലഭിച്ചിട്ടുണ്ട്. പ്രവർത്തകർക്ക് ഏറെ വൈകാരിക അടുപ്പമുള്ള നേതാവായിരുന്നു പി.ബിജു. അത്തരമൊരു ആളുടെ പേരിൽ തട്ടിപ്പ് നടത്തിയതിൽ വലിയ അമർഷമാണ് താഴെത്തട്ടിലുള്ളത്. എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ DYFI നേതൃത്വം തയ്യാറായിട്ടില്ല.