ശബരിമലയിൽ നിന്ന് കൊണ്ടുപോയ കട്ടിളപ്പാളികൾ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ച് പൂജ നടത്തിയതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന്റെ മറവിൽ എന്തെങ്കിലും തരത്തിലുള്ള കള്ളപ്പണ ഇടപാടുകളോ സാമ്പത്തിക കൈമാറ്റങ്ങളോ നടന്നിട്ടുണ്ടോ എന്നാണ് ഇ.ഡി പ്രധാനമായും പരിശോധിക്കുന്നത്.
അതേസമയം, കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണസംഘം നേരത്തെ ജയറാമിന് ക്ലീൻചിറ്റ് നൽകിയിരുന്നു. പ്രതികൾ ജയറാമിനെ തെറ്റിദ്ധരിപ്പിച്ച് ചടങ്ങുകളിൽ പങ്കെടുപ്പിക്കുകയായിരുന്നുവെന്നും നടന് സ്വർണ്ണക്കൊള്ളയുമായി ബന്ധമില്ലെന്നുമാണ് എസ്.ഐ.ടി കണ്ടെത്തിയത്. ജയറാമിനെ കുറ്റപത്രത്തിൽ പ്രധാന സാക്ഷിയാക്കാനായിരുന്നു എസ്.ഐ.ടിയുടെ തീരുമാനം.
advertisement
ഉണ്ണികൃഷ്ണൻ പോറ്റിയെ സന്നിധാനത്ത് വെച്ചാണ് പരിചയപ്പെട്ടതെന്നും ഭക്തൻ എന്ന നിലയിലുള്ള ബന്ധം മാത്രമാണ് ഇയാളുമായി ഉള്ളതെന്നുമാണ് ജയറാം മുൻപ് നൽകിയ മൊഴി. പോറ്റിയുടെ നിർദ്ദേശപ്രകാരം കട്ടിളപ്പാളികൾ വീട്ടിൽ കൊണ്ടുവന്ന് പൂജ നടത്തിയിരുന്നുവെന്നും എന്നാൽ സാമ്പത്തിക ഇടപാടുകൾ ഇല്ലെന്നും നടൻ വിശദീകരിച്ചിരുന്നു.
