സംഭവത്തിൽ ചില വീടുകൾക്കും ഭൂമിയിലും വിള്ളലുണ്ടായതായി സൂചന. ഭൂമികുലുക്കം പോലെ അനുഭവപ്പെട്ടു എന്നാണ് നാട്ടുകാർ പറയുന്നത്. കവളപ്പാറ ദുരന്തത്തിൽപ്പെട്ട ആദിവാസി കുടുംബങ്ങളെ മാറ്റി പാർപ്പിച്ച മേഖലയിലാണ് ഉഗ്രശബ്ദവും വിറയലും അനുഭവപ്പെട്ടത്.
പ്രദേശത്തുനിന്ന് ആളുകളെ പഞ്ചായത്ത് അധികൃതർ മാറ്റിപ്പാർപ്പിച്ചു. വില്ലേജ് ഓഫീസർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് ഭൂമികുലുക്കം ഉണ്ടായിട്ടില്ലെന്ന് കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി റിപ്പോർട്ട് ചെയ്യുന്നു.
പഞ്ചായത്ത് ഭരണസമിതിയും പോലീസും എത്തിയാണ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചത്. നേരത്തെ ഭൂമിക്കടിയിൽ ഉഗ്രശബ്ദം കേട്ടു എന്ന വിവരത്തെ തുടർന്ന് ജിയോളജി ഉദ്യോഗസ്ഥർ വന്ന് പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന ജിയോളജി ഉദ്യോഗസ്ഥരുടെ അറിയിപ്പിന് ശേഷമാണ് വീണ്ടും സ്ഫോടന ശബ്ദവും വിറയലും ഉണ്ടായത്.
advertisement
