വെള്ളനാട് ശശിക്കെതിരെയുള്ള നടപടികൾ ഇതാദ്യമായല്ല. കഴിഞ്ഞ ആഴ്ചയാണ് വനിതാ പഞ്ചായത്ത് സെക്രട്ടറിയെ മുറിയിൽ പൂട്ടിയിട്ടെന്ന പരാതി ഇദ്ദേഹത്തിനെതിരെ ഉയർന്നത്. കൂടാതെ, കഴിഞ്ഞ ഡിസംബറിൽ ഔദ്യോഗിക വാഹനം വിട്ടുനൽകാത്തതിന്റെ പേരിൽ പഞ്ചായത്ത് സെക്രട്ടറിയെ വഴിയിൽ തടഞ്ഞതും വലിയ ചർച്ചയായിരുന്നു.
2024 സെപ്റ്റംബറിൽ പത്തനംതിട്ടയിൽ വെച്ച് തട്ടുകടയിൽ അതിക്രമിച്ചുകയറി സ്ത്രീകളെയും കുട്ടികളെയും മർദ്ദിച്ച സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇദ്ദേഹം അറസ്റ്റിലായിരുന്നു. 2021-ൽ ആരോഗ്യ സബ് സെന്ററിന്റെ ശിലാഫലകം തകർത്ത കേസും അനുവാദമില്ലാതെ ഫ്ലക്സ് ബോർഡിൽ ചിത്രം നൽകിയതിൽ പ്രതിഷേധിച്ച് സ്വന്തം ചിത്രം വെട്ടിയെടുത്ത സംഭവവും വലിയ വാർത്തയായിരുന്നു.
advertisement
അതേസമയം, മുള്ളൻപന്നിയെ കൊല്ലുന്നത് വന്യജീവി സംരക്ഷണ നിയമപ്രകാരം ഗൗരവകരമായ കുറ്റമാണ്. ഒളിവിൽ പോയ ശശിക്കായി വനംവകുപ്പ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
