"അടുത്ത കാലത്ത് മാധ്യമങ്ങളോട് സൗഹൃദം കാണിച്ചത് തെറ്റായി പോയി. ഇന്റർവ്യൂവൊക്കെ തന്ന് സൗഹൃദവും സ്നേഹവും കാണിച്ചപ്പോൾ നിങ്ങൾ എന്റെ തലയിൽ കയറി. ഇനി അതുണ്ടാകില്ല. എന്റെ ചോര കുടിക്കാൻ ആരെയും അനുവദിക്കില്ല. ഇനി മാധ്യമപ്രവർത്തകരോട് സംസാരിക്കില്ലെന്നും" ഗണേഷ് കുമാർ പ്രതികരിച്ചു.
ആരോപണങ്ങളുടെ പേരിൽ രാജിവയ്ക്കില്ലെന്നും മന്ത്രി ആവർത്തിച്ചു. പുറകെ നടന്നിട്ട് ഒരു കാര്യമില്ലെന്നും എന്ത് വന്നാലും രാജി വയ്ക്കില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. മാധ്യമപ്രവർത്തകരോട് താൻ നല്ല രീതിയിലാണ് പെരുമാറിയിരുന്നത്. എന്നാൽ തിരിച്ച് അങ്ങനെയല്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
തനിക്കെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെ ഗണേഷ് കുമാർ ഭാര്യ ബിന്ദു മേനോനോട് ക്ഷമാപണം നടത്തി പരാതി ഒത്തുതീർപ്പാക്കിയിരുന്നു. ഇതിന് ശേഷമാണ് മന്ത്രി പരിപാടിക്ക് എത്തിയത്.
