കോഴിക്കോട്ടെ വിവാഹചടങ്ങിലും സര്‍വ്വകലാശാലയിലെ പരിപാടിയിലും പങ്കെടുക്കാനെത്തുന്ന ഗവര്‍ണര്‍ എസ്എഫ്ഐയുടെ വെല്ലുവിളിയുടെ പശ്ചാത്തലത്തില്‍ താമസം സർവകലാശാലാ ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയായിരുന്നു. ക്യാമ്പസിലെ വിവിഐപി ഗസ്റ്റ് ഹൗസിൽ ആണ് ഗവർണർ താമസിക്കുക.
ഇന്ന് വൈകിട്ട് സര്‍വ്വകലാശാലയിലെത്തുന്ന ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിയ്ക്കുമെന്നാണ് എസ്എഫ്ഐ വ്യക്തമാക്കുന്നത്. എന്നാല്‍ എങ്ങിനെയാണ് പ്രതിഷേധമെന്ന് പ്രഖ്യാപിച്ചിട്ടില്ല. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍പോലീസ് സന്നാഹമാണ് ക്യാമ്പസിന് അകത്തും പുറത്തും ഒരുക്കിയിരിയ്ക്കുന്നത്.
കൊണ്ടോട്ടി ഡിവൈഎസ്പിക്ക് ആണ് സുരക്ഷാ ചുമതല. വൈകിട്ട് 6.30 നാണ് കരിപ്പൂർ വിാമനത്താവളത്തിൽ ഗവർണർ എത്തുക. തുടർന്ന് റോഡ് മാർഗം സർവകലാശാല ക്യാമ്പസിൽ എത്തും. ഞായറാഴ്ച്ച കോഴിക്കോട് നടക്കുന്ന സാദിഖലി ശിഹാബ് തങ്ങളുടെ മകന്റെ വിവാഹ സത്കാരത്തിൽ പങ്കെടുക്കും. 18 തിങ്കളാഴ്ച്ചയാണ് സർവകലാശാലയിലെ ഗവർണറുടെ ഔദ്യോഗിക പരിപാടി.
advertisement
അതേസമയം, ഗവർണർക്ക് എതിരെയുള്ള പ്രതിഷേധം ശക്തമാക്കാൻ സിപിഎമ്മും. എസ്എഫ്ഐയുടെ പ്രതിഷേധങ്ങൾക്ക് പിന്നാലെ അധ്യാപകരും സർവകലാശാല ജീവനക്കാരും ഇന്ന് രാജ്ഭവൻ മാർച്ച് നടത്തും. ചാൻസിലർ പദവിയുടെ ഔന്നത്യം കാത്തുസൂക്ഷിക്കണമെന്നു ആവശ്യപ്പെട്ടാണ് മാർച്ച്.
എൻ.ജി.ഒ യൂണിയൻ, എ.കെ.പി.സി.ടി.എ, എ.കെ.ജി.സി.ടി, കെ.യു.ടി.എ, കെ.എസ്.ടി.എ,യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ,കെ.ജി.ഒ.എ, കെ.എൻ.ടി.ഇ.ഒ, എസ്.എഫ്.സി.ടി.എസ്.എ എന്നീ സംഘടനകൾ സംയുക്തമായാണ് പ്രതിഷേധമാർച്ച് സംഘടിപ്പിക്കുന്നത്.