1977, 1980 - ബി.വി.എസ്. തങ്ങൾ
1982, 1987 – പി.കെ.കെ. ബാവ
1991 – പി.എം. അബൂബക്കർ
1996 – പി.ടി. കുഞ്ഞു മുഹമ്മദ്
2001 – പി.കെ.കെ. ബാവ
2006, 2011, 2016 – കെ.വി. അബ്ദുൽ ഖാദർ
2021 – എൻ.കെ. അക്ബർ
ഇങ്ങനെയാണ് എംഎൽഎമാരുടെ പേരുകൾ പട്ടികയായി കൊടുത്തത്.
ഇത്തരം ബോർഡ് വർഗീയത പറയുന്നതാണ് എന്ന് വിമർശിച്ച് യുഡിഎഫും എൽഡിഎഫും രംഗത്തെത്തി. ഗുരുവായൂരിൽ വോട്ടർമാർക്ക് വേണ്ടത് മതമല്ല, ഗ്യാസാണെന്നാണ് സിപിഎം സ്ഥാനാർത്ഥി അക്ബറിന്റെ മറുപടി. ഗുരുവായൂരിന്‍റെ മണ്ണിൽ വർഗീയതയുടെ വിത്ത് വിതക്കുകയാണ് ഗോപാലകൃഷ്ണനെന്ന് മുസ്ലിം ലീഗ് സ്ഥാനാർത്ഥി സി എച്ച് റഷീദ് ആരോപിച്ചു.
advertisement
ക്ഷേത്ര നഗരി എന്ന് കേൾവി കേട്ട ഗുരുവായൂരിൽ കഴിഞ്ഞ കുറെകാലങ്ങളായി ഒരു ഹിന്ദു എംഎൽഎ ഉണ്ടായിട്ടില്ല എന്നായിരുന്നു സ്ഥാനാർത്ഥി ആകുന്നതിന് തൊട്ടു മുമ്പ് ബി ഗോപാലകൃഷ്ണന്റെ പ്രസ്‌താവന. ഇതിനെതിരെ ഹൈക്കോടതിയെ രൂക്ഷമായ പ്രതികരണം നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. നിയമനടപടികൾ തുടരുന്നതിനിടെയാണ് വീണ്ടും വിവാദ ഫ്ലക്സ്.
Summary: Following his previous controversial remarks, NDA candidate B. Gopalakrishnan has stirred a new political storm in Guruvayur by installing a flex board featuring a list of the constituency's MLAs over the last 50 years. The flex board displays a chronological list of MLAs from 1977 to 2021 (including names like B.V.S. Thangal, P.K.K. Bava, K.V. Abdul Khader, and N.K. Akbar) on a green background. On the saffron-colored section of the board, it calls for a "change" in this trend.
