2019 ഫെബ്രുവരി 14നാണ് രാജ്യത്തെയാകെ കണ്ണീരിലാഴ്ത്തി കശ്‌മീരിലെ പുൽവാമ ജില്ലയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെ പാക്ക് ഭീകരസംഘടന ജയ്ഷെ മുഹമ്മദ് ചാവേറാക്രമണം നടത്തിയത്.
പുല്‍വാമ ഭീകരാക്രമണ കാലത്തും മോഹൻലാൽ നടുക്കവും ദു:ഖവും രേഖപ്പെടുത്തിയിരുന്നു. രക്തസാക്ഷിയായ ജവാന്മാരുടെ കുടുംബങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ദുഃഖം കൊണ്ട് തന്റെ ഹൃദയം നുറുങ്ങുന്നുവെന്നാണ് അന്ന് താരം ഫേസ്ബുക്കില്‍ കുറിച്ചത്.
"രക്തസാക്ഷിയായ ജവാന്മാരുടെ കുടുംബങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ,ദുഃഖം കൊണ്ട് തന്റെ ഹൃദയം നുറുങ്ങുന്നു. അവര്‍ ആ ഹൃദയ ഭേദകമായ ദു:ഖത്തെ അതിജീവിച്ച് തിരുച്ചുവരാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. അവരുടെ അടങ്ങാത്ത ദുഃഖത്തിന്റെ ഈ നിമിഷത്തില്‍ അവരോടൊപ്പം ഒന്നിച്ചു നില്‍ക്കുന്നു"- മോഹന്‍ലാല്‍ കുറിച്ചു.
advertisement
പുൽവാമയിൽ വയനാട് ലക്കിടി സ്വദേശി വി.വി.വസന്തകുമാർ ഉൾപ്പെടെ 40 ജവാന്മാരാണ് അന്നു വീരമൃത്യു വരിച്ചത്. പുൽവാമ ഭീകരാക്രമണത്തിനു ശേഷം 12-ാം ദിനമാണ് തിരിച്ചടിയായി പാക്കിസ്ഥാനിലെ ബാലാക്കോട്ടിലുള്ള വൻ ഭീകരപരിശീലന കേന്ദ്രം ഇന്ത്യ മിന്നലാക്രമണത്തിൽ തകർത്തത്.
Also Read 'ഹൃദയത്തിൽ ലാലേട്ടൻ'; നിർധന യുവതികൾക്ക് മാംഗല്യമൊരുക്കി മോഹൻലാൽ ഫാൻസ്