പിന്നാലെ അവിടെനിന്നു നീന്തൽ കുളത്തിന് സമീപമെത്തിയ ഷൈൻ പടിക്കെട്ടുകളിലൂടെ ഓടിയിറങ്ങിയാണ് റിസപ്ഷന്റെ ഭാഗത്തേക്ക് എത്തിയത്. അവിടെനിന്നു ഹോട്ടലിന് പുറത്തുകടന്ന ഷൈൻ അതുവഴി വന്ന ഇരുചക്ര വാഹനത്തിന് കൈകാണിച്ച് അതിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഷൈനിനൊപ്പം മുറിയിലുണ്ടായ ആളെ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ സാധിച്ചില്ല. പൊലീസെത്തിയ വിവരം ഷൈനിന് ചോർന്നു കിട്ടിയോ എന്ന് പൊലീസിന് സംശയമുണ്ട്. ഷൈനിനെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഇന്നലെ രാത്രി 10.48ഓടെ കലൂർ ലിസി ജംഗ്ഷനിലെ പിജിഎസ് വേദാന്ത എന്ന ഹോട്ടലിലാണ് സംഭവം. ഒന്നുകിൽ നടൻ ലഹരി മരുന്ന് ഉപയോഗിക്കുകയോ അല്ലെങ്കിൽ കൈവശം വെക്കുകയോ ചെയ്തിരിക്കാമെന്നാണ് പൊലീസ് നിഗമനം.
advertisement
നേരത്തെ ലൊക്കേഷനിൽ ലഹരി ഉപയോഗിച്ച് എത്തിയ നടൻ ഷൈൻ ടോം ചാക്കോയാണെന്ന് നടി വിൻസി അലോഷ്യസ് വെളിപ്പെടുത്തിയിരുന്നു. നടി തന്നെയാണ് നടന്റെ പേര് വെളിപ്പെടുത്തിയത്. ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് ഫിലിം ചേംബർ, താര സംഘടനയായ അമ്മയുടെ ഇന്റേണൽ കംപ്ലൈന്റ് കമ്മിറ്റി എന്നിവക്ക് വിൻസി അലോഷ്യസ് പരാതി നൽകി. നടിയിൽനിന്ന് വിവരം ശേഖരിക്കാനും തുടർന്ന് അന്വേഷണം നടത്താനും എക്സൈസ് വകുപ്പ് നടപടി തുടങ്ങി.