"പാറയുടെ മുകളിൽ ആയതു കൊണ്ട് ഡ്രോൺ വന്ന് രക്ഷപെടും എന്ന പ്രതീക്ഷ ശരണ്യക്ക് ഉണ്ടായിരുന്നു. രാത്രി ചിലവിടാൻ സുരക്ഷിതമായ സ്ഥലം എന്ന നിലയ്ക്കാണ് അവിടെ സ്ഥാനംപിടിച്ചത്. ഉച്ചയ്ക്ക് ഫോൺ സ്വിച്ച് ഓഫ് ആയതും താൻ പെട്ടു എന്ന കാര്യം വ്യക്തമായി. പോകും വഴി കുറേയേറെ വെള്ളച്ചാലുകൾ കടന്നതും പോകുന്ന വഴി ശരിയായ ദിശയിൽ അല്ല എന്ന് ബോധ്യമായി. അങ്ങോട്ട് പോകുമ്പോൾ ഇവയൊന്നും കണ്ടതുമില്ല. വഴിതെറ്റി എന്ന് മനസ്സിലായതും, ഏതു സാഹചര്യം വന്നാലും നേരിടും എന്നായി," ശരണ്യ ന്യൂസ് 18നോട് പറഞ്ഞ വിവരങ്ങൾ ഇങ്ങനെ.
advertisement
ഭക്ഷണം ഇല്ലാതെ എങ്ങനെ കാടിനുള്ളിൽ അതിജീവിച്ചു എന്നതിനും ശരണ്യയുടെ പക്കൽ വ്യക്തമായ ഉത്തരമുണ്ട്. മനോരമ ഓൺലൈനോട് ശരണ്യ പറഞ്ഞ വാക്കുകൾ : "ഫോൺ ഓഫാവുന്നതിനുമുൻപ് ഹോംസ്റ്റേയിലേക്ക് വിളിച്ചറിയിച്ചിരുന്നു. ആരെങ്കിലും കേൾക്കുമെന്ന പ്രതീക്ഷയിൽ ഇടയ്ക്കിടെ ഉറക്കെ ശബ്ദമുണ്ടാക്കി. ഒരു ദിവസം നല്ല മഴ പെയ്തു. നാലാംദിവസം തിരിച്ചു മല കയറി നോക്കാൻ തീരുമാനിച്ചു. കയറി വരുമ്പോഴാണ് എന്റെ പേര് ഉറക്കെ വിളിക്കുന്നതു കേട്ടത്. അത് ആദിവാസി സംഘമായിരുന്നു. അരുവിയുടെ കരയിൽ താമസിച്ചതിനാൽ ഇടയ്ക്കിടെ വെള്ളം കുടിച്ചുകൊണ്ടേയിരുന്നു. ഒരു ദിവസം ശരാശരി മൂന്നു ലിറ്റർ വെള്ളം കുടിച്ചിട്ടുണ്ട്. അതുകൊണ്ട് കുഴഞ്ഞു പോവാതെ പിടിച്ചുനിൽക്കാൻ പറ്റി. ശരീരഭാരം കുറഞ്ഞിട്ടുണ്ട്. പക്ഷേ എനിക്കത്ര ക്ഷീണമൊന്നും തോന്നിയില്ല," എന്ന് ശരണ്യ.
Summary: Arguments are going both ways about whether G.S. Saranya, who got stuck in the dense forest of Kodagu while trekking, is a super hero or not. After four days of intensive searches, Saranya was finally found and she reached her home in Nadapuram safely. How did a young woman stay safe in the forest for four days without even a food packet in her hand?
