നാറാണംമൂഴി സെന്റ് ജോസഫ്സ് ഹൈസ്‌കൂളിലെ അധ്യാപികയുടെ 12 വർഷത്തെ ശമ്പള കുടിശികയിലാണു തുക അനുവദിച്ചത്. ബിൽ പാസായതോടെ തുക അധ്യാപികയുടെ ബാങ്ക് അക്കൗണ്ടിലെത്തി.
ബാക്കിയുള്ള 23 ലക്ഷം രൂപ പ്രോവിഡന്റ് ഫണ്ടിൽ ലയിപ്പിക്കാനാണ് തീരുമാനം. സർവീസിന്റെ അടിസ്ഥാനത്തിൽ ശമ്പളം എല്ലാ മാസവും നൽകാൻ നടപടികൾ പുരോഗമിക്കുകയാണ്.
ശമ്പളക്കുടിശിക നൽകാൻ കഴിഞ്ഞ വർഷം ഹൈക്കോടതി വിധി വന്നിട്ടും പത്തനംതിട്ട ഡി ഇഒ ഓഫിസിൽ മാസങ്ങളോളം നടപ്പാക്കാതെ ഇരുന്നത് വിവാദമായിരുന്നു.
ഇതിനിടെ അധ്യാപികയുടെ ഭർത്താവു വടക്കേച്ചരുവിൽ വി.ടി.ഷിജോയെ അത്തിക്കയത്ത് വീടിനു സമീപം ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയതോടെ പ്രതിഷേധമുയർന്നിരുന്നു. ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ 3 ജീവനക്കാരെ വിദ്യാഭ്യാസ വകുപ്പ് പിന്നീടു സസ്പെൻഡ് ചെയ്തു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Kerala
First Published :
Aug 14, 2025 3:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്കൂൾ അധ്യാപികയായ ഭാര്യക്ക് ശമ്പളം ലഭിക്കാത്തതിൽ ഭർത്താവ് ജീവനൊടുക്കിയ സംഭവം; കുടിശികയിൽ 25 ലക്ഷം അനുവദിച്ചു
