ആശയ സംവാദത്തിലൂടെ ആർഎസ്എസ്സിനെ തിരുത്താമെന്നത് ജമാഅത്തെ ഇസ്ലാമിയുടെ വ്യാമോഹമാണ്. കൂടിക്കാഴ്ചയെ കുറിച്ച് യുക്തിസഹമായ ഒരു വിശദീകരണം നൽകാൻ ജമാത്തെ ഇസ്ലാമിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
Also Read- ‘ജമാഅത്തെ ഇസ്‌ലാമി-ആർ എസ് എസ് ബന്ധം ചരിത്രപരം; മത രാജ്യമാണ് ഇരു കൂട്ടരുടെയും സ്വപ്നം’; കെ.എന്‍.എം
ജമാഅത്തെ ഇസ്ലാമി-ആർഎസ്എസ് എന്തുകൊണ്ട് കോൺഗ്രസ് ഇതുവരെ പ്രതികരിച്ചില്ലെന്നും റഹീം കുറ്റപ്പെടുത്തി. ഈ കൂടിക്കാഴ്ച ഇന്ത്യൻ മതേതര വിശ്വാസത്തിന് ഭീഷണിയാണ്. ഇരു കൂട്ടരും ഒന്നിച്ചിരുന്നത് അപകടകരമായ സൂചനയാണെന്നും റഹീം പറഞ്ഞു.
advertisement
ജമാഅത്തെ ഇസ്ലാമിക്കെതിരെ വിമര്‍ശനവുമായി വിദ്യാര്‍ഥി വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. സ്വന്തം സംഘടന ചെയ്താല്‍ ശരിയും മറ്റുള്ളവര്‍ ചെയ്താല്‍ തെറ്റുമാകുന്നത് അടഞ്ഞ സംഘടനാ ബോധമാണെന്ന് ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി വസീം ആര്‍ എസ് കുറ്റപ്പെടുത്തി.
വേട്ടക്കാരന്‍റെ അജണ്ട തിരിച്ചറിയാതെയാണ് ചര്‍ച്ചയെന്ന് വിദ്യാര്‍ഥി വിഭാഗമായ ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി വസീം ആര്‍ എസ് ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിക്കുന്നു. ചര്‍ച്ച രാഷ്ട്രീയ വിവേകമല്ല, ജമാഅത്തെ ഇസ്ലാമി ചെയ്താലും അത് തെറ്റാണ്. സ്വന്തം സംഘടന ചെയ്താല്‍ ശരിയും മറ്റുള്ളവര്‍ ചെയ്താല്‍ തെറ്റുമാകുന്നത് അടഞ്ഞ സംഘടനാ ബോധമാണ്. സംഘടനയേക്കാള്‍ വലുതാണ് നീതിബോധമെന്നും ജമാ അത്തെ ഇസ്ലാമി തെറ്റുതിരുത്തുമെന്നാണ് പ്രതീക്ഷയെന്നും വസീം പറയുന്നു.
ആർഎസ്എസ് – ജമാഅത്തെ ഇസ്ലാമി ചർച്ചക്കെതിരെ മുഖ്യമന്ത്രിയും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ആർഎസ്എസുമായി എന്തുകാര്യമാണ് ചർച്ച ചെയ്തതെന്നും കൂടിക്കാഴ്ചയുടെ ഉള്ളടക്കമെന്തെന്നും ജമാഅത്തെ ഇസ്ലാമി നേതൃത്വം വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സംഭാഷണങ്ങളിലൂടെ നവീകരിക്കാൻ കഴിയുന്ന സംഘടനയാണ് ആർഎസ്എസ് എന്നത് പുള്ളിപ്പുലിയെ കുളിപ്പിച്ച് പുള്ളിമാറ്റാൻ കഴിയുമെന്ന കരുതലിന് തുല്യമാണെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരാണ് ജമാഅത്തെക്ക് നൽകിയതെന്നും പിണറായി വിജയന്‍ ചോദിച്ചു.