TRENDING:

കളമശേരി സ്ഫോടനം: 'കുറ്റവാളികൾ ആരായാലും രക്ഷപ്പെടില്ല; കേരളത്തിന്‍റേത് വർഗീയതയ്ക്കെതിരായ നിലപാടെന്ന് മുഖ്യമന്ത്രി

Last Updated:

വിഷം ചീറ്റുന്ന പ്രചരണം ചിലരിൽനിന്ന് ഉണ്ടായി. ഈ സംഭവത്തെ കേരളം ആരോഗ്യകരമായി നേരിട്ടുവെന്നും മുഖ്യമന്ത്രി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട കുറ്റവാളികൾ ആരായാലും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെക്രട്ടേറിയറ്റിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കേരളത്തിന്‍റേത് വർഗീയതയ്ക്കെതിരായ നിലപാടാണ്. എന്നാൽ ഒരു കേന്ദ്രമന്ത്രിക്ക് വർഗീയവീക്ഷണത്തോടെയുള്ള നിലപാടാണ്. വിഷം ചീറ്റുന്ന പ്രചരണം അത്തരക്കാരിൽനിന്ന് ഉണ്ടായി. ഈ സംഭവത്തെ കേരളം ആരോഗ്യകരമായി നേരിട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
news 18
news 18
advertisement

കളമശേരി സ്ഫോടനത്തെക്കുറിച്ച് എഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കും. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്. കേന്ദ്ര ഏജൻസികൾക്കും ഇക്കാര്യത്തിൽ അന്വേഷണം നടത്താവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കളമശ്ശേരി സ്ഫോടനം: പ്രതി ഡൊമിനിക് മാർട്ടിനെതിരെ യുഎപിഎ അടക്കം ഗുരുതര വകുപ്പുകള്‍; എഫ്ഐആര്‍ വിശദാംശങ്ങള്‍ ന്യൂസ്‌ 18ന്

ഈ സംഭവത്തിൽ വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംഭവത്തിൽ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷണ ഏജൻസികൾ പരിശോധിക്കട്ടെയെന്നും, അത് അവർക്ക് വിടാമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേക വിഭാഗത്തെ ചിലർ ടാർഗറ്റ് ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

advertisement

കളമശേരി സ്ഫോടനം; മാര്‍ട്ടിന്‍ തന്നെ പ്രതിയെന്ന് പോലീസ്; സ്ഫോടനം നടത്തുന്ന ദൃശ്യങ്ങള്‍ പോലീസിന്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് 41 പേരാണ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലുള്ളതെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിൽ 17 പേർ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ സർവകക്ഷിയോഗം തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കളമശേരി സ്ഫോടനം: 'കുറ്റവാളികൾ ആരായാലും രക്ഷപ്പെടില്ല; കേരളത്തിന്‍റേത് വർഗീയതയ്ക്കെതിരായ നിലപാടെന്ന് മുഖ്യമന്ത്രി
Open in App
Home
Video
Impact Shorts
Web Stories