കളമശേരി സ്ഫോടനത്തെക്കുറിച്ച് എഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കും. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്. കേന്ദ്ര ഏജൻസികൾക്കും ഇക്കാര്യത്തിൽ അന്വേഷണം നടത്താവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ സംഭവത്തിൽ വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംഭവത്തിൽ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷണ ഏജൻസികൾ പരിശോധിക്കട്ടെയെന്നും, അത് അവർക്ക് വിടാമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേക വിഭാഗത്തെ ചിലർ ടാർഗറ്റ് ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
advertisement
കളമശേരി സ്ഫോടനം; മാര്‍ട്ടിന്‍ തന്നെ പ്രതിയെന്ന് പോലീസ്; സ്ഫോടനം നടത്തുന്ന ദൃശ്യങ്ങള്‍ പോലീസിന്
അതേസമയം കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് 41 പേരാണ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലുള്ളതെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിൽ 17 പേർ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ സർവകക്ഷിയോഗം തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.