നേരത്തെ കുരങ്ങുകളെയും പക്ഷികളേയും വിരട്ടി ഓടിക്കാനാണ് ഇത്തരം ഗണ്ണുകള്‍ ഉപയോഗിച്ചിരുന്നത്, എന്നാല്‍ വിഷു കാലമെത്തിയതോടെ പടക്കങ്ങള്‍ക്ക് പകരം ഇത്തരം ഗണ്ണുപയോഗിക്കാം എന്ന ചിന്തയായി. കുട്ടികള്‍ക്കിടയിലും കാര്‍ബണ്‍ താരമാണ്. കൈ പൊള്ളാതെ മറ്റ് അപകടങ്ങളേല്‍ക്കാതെ പുലരുവോളം ഇവ ഉപയോഗിക്കാം. ഇന്ന് തെരുവോരങ്ങളില്‍ നൂറുകണക്കിന് കാര്‍ബണ്‍ ഗണ്ണുകളാണ് മിനുറ്റുകള്‍ക്കകം വിറ്റു പോകുന്നത്.
വായുമലിനീകരണമോ, ശബ്ദമലിനീകരണമോ ഒന്നും തന്നെ ഇല്ലാതെ ഉപയോഗപ്പെടുത്താം എന്നതും ഈ ഗണിൻ്റെ പ്രത്യേകതയാണ്. വിഷുവിന് പടക്കം വേണമെന്ന് കുരുന്നുകള്‍ വാശിപിടിക്കുമ്പോ, പണത്തിൻ്റെ പ്രശ്‌നമില്ലാതെ തന്നെ 200 രൂപ നല്‍കി മതിവരുവോളം ഇവ ഉപയോഗിക്കാം.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
April 14, 2025 7:33 PM IST