മഹർ ഉൾപ്പെടെ 75.524 ഗ്രാം സ്വർണമോ അല്ലെങ്കിൽ 7,22,212 രൂപയോ നൽകണമെന്നാണ് ഉത്തരവ്. ചാല സ്വദേശി നൽകിയ കേസിലാണ് ജഡ്ജി ആർ എൽ ബൈജു ഉത്തരവിട്ടത്. 2022 ജൂൺ 17-ന് ആണ് ഹർജിക്കാരൻ പാപ്പിനിശ്ശേരി സ്വദേശിനിയായ യുവതിയെ വിവാഹംചെയ്തത്. വിവാഹസമയത്ത് ന്യൂസീലൻഡിൽ ജോലിചെയ്യുകയായിരുന്നു ഹർജിക്കാരൻ.
വിവാഹശേഷം ഭാര്യയെ മുൻധാരണ പ്രകാരം ന്യൂസീലൻഡിലേക്ക് കൊണ്ടുപോകാൻ എല്ലാ ഒരുക്കങ്ങളും ചെയ്ത് വിമാന ടിക്കറ്റുകൾ ഉൾപ്പെടെ എടുത്തശേഷം ഭാര്യ അവിടേക്ക് പോകാൻ വിസമ്മതിച്ചു. പിന്നീട് ഖുൽ-അ നിയമപ്രകാരം വിവാഹബന്ധം വേർപ്പെടുത്തിയതായി അറിയിക്കുകയായിരുന്നു എന്നാണ് പരാതി. വിവാഹബന്ധം വേർപ്പെടുത്തിയശേഷം എതിർകക്ഷിയായ ഭാര്യ മറ്റൊരാളെ വിവാഹം ചെയ്തു. തുടർന്നാണ് കുടുംബകോടതിയിൽ കേസ് നൽകിയത്. ഹർജിക്കാരനുവേണ്ടി അഡ്വ. പി പി മുബശ്ശിറലി ഹാജരായി.
advertisement
Summary: The Kannur Family Court has issued a significant ruling ordering a woman, who ended her marriage through Khula (a divorce initiated by the wife under Islamic law), to pay compensation and return gold ornaments to her former husband. Judge R. L. Baiju ordered the woman to pay ₹10 lakh as compensation. Additionally, she must return 75.524 grams of gold (including the Mahr) or its current value of ₹7,22,212.
