ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി മുഹമ്മദ് സഹലിനെയാണ് റാഗിങിന്റെ പേരില്‍ മര്‍ദിച്ചത്.കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. 6 അംഗ സംഘം ചേർന്ന് കോളേജിലെ ടോയിലറ്റ് മുറിയിൽ തടഞ്ഞ് വെച്ച് ഷർട്ടിന്റെ കൈ മടക്കി വെച്ചില്ല, താടി വടിച്ചില്ല, കോളേജിൽ വെച്ച് മുഹമ്മദ് സഹല്‍ ഫോണിൽ സെൽഫി എടുത്തു എന്നി കാര്യങ്ങൾ പറഞ്ഞു കൊണ്ട് റാഗിംഗ് ചെയ്യുകയും കൈകൊണ്ടും പൈപ്പ് കഷ്ണം കൊണ്ടും മുഖത്തും ശരീരത്തിലും അടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നുവെന്നാണ് ഇരിക്കൂര്‍ പൊലീസ് സ്റ്റേഷനിലെ എഫ്.ഐ.ആർ.
advertisement
Also read-ബൈക്കിന് കുറുകെ ചാടി അപകടമുണ്ടാക്കിയ തെരുവ് നായ പഞ്ചായത്തംഗത്തിനേയും സുഹൃത്തിനേയും കടിച്ചു
മര്‍ദനത്തില്‍ സാരമായി പരുക്കേറ്റ സഹല്‍ കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. റാഗിങ് നിരോധനനിയമന പ്രകാരമാണ് 5 സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.
പ്രതികൾക്ക് ജാമ്യം ലഭിച്ചു.