മലയാളികള്‍ ഹൃദയത്തോട് ഇത്രത്തോളം ചേര്‍ത്തുവച്ച മറ്റൊരു മറുഭാഷാ ഗായകനില്ല. പഞ്ചാബിലെ അമൃത്സറില്‍ ജനിച്ച മുഹമ്മദ് റഫി ലോക സംഗീത പ്രേികളെ ഒന്നാകെ പിടിച്ചുലച്ചു. ആയിരത്തില്‍പരം സിനിമകള്‍ക്കായി 25,000-ത്തില്‍പരം ഗാനങ്ങള്‍ റഫിയുടെ ശബ്ദത്തില്‍ ആലപിച്ചിടുണ്ട്. 'തളിരിട്ട കിനാക്കള്‍' എന്ന മലയാള സിനിമയിലെ റഫിയുടെ ഗാനം മലയാളികള്‍ക്ക് ഇന്നും ദൈവാനുഗ്രഹമാണ്. 55-ാം വയസ്സില്‍ റഫി സംഗീതത്തോടും ലോകത്തോടും വിട പറഞ്ഞത് സംഗീത ആസ്വാദകര്‍ക്ക് പെട്ടെന്ന് ഉള്‍ക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല.
Mohammed Rafi
advertisement
ആറരപ്പതിറ്റാണ്ട് മുന്‍പ് 1959 ഡിസംബര്‍ 22 ന് രാത്രിയിലാണ് സംഗീതസാമ്രാട്ട് തലശ്ശേരിയിലെത്തി പാട്ടുപാടിയത്. തലശ്ശേരി മദ്രസത്തുല്‍ മുബാറക് ഹൈസ്‌കൂള്‍ കെട്ടിടനിര്‍മാണ ധനസമാഹരണാര്‍ഥമായിരുന്നു പരിപാടി നടത്തിയത്. റഫിയുടെ സുഹൃത്തുക്കളിലൊരാളായ തലശ്ശേരിക്കാരനായ കോട്ടക്കുന്നുമ്മല്‍ മമ്മുവാണ് തലശ്ശേരിയിലെ പരിപാടിക്ക് അദ്ദേഹത്തെ ക്ഷണിച്ചത്. റഫിയുടെ കേരള പര്യടനങ്ങളുടെ ആസൂത്രകനും മമ്മുവാണ്.
അനശ്വരഗായകൻ്റെ സംഗീതാസ്വാദനത്തിന് പകരമെന്നോണം ലഭ്യമായ തുകയില്‍ ജെ. ടി. റോഡില്‍ എല്‍. പി. സ്‌കൂള്‍ കെട്ടിടം നിര്‍മിച്ച് ബാക്കി വന്ന തുക സൈദാര്‍പള്ളി പരിസരത്തെ എം. എം. ഹൈസ്‌കൂള്‍ വികസനത്തിന് ഉപയോഗിച്ചു. ഇന്നും ഭാവഗയകൻ്റെ സ്മരണയില്‍ അലിഞ്ഞിരിക്കുകയാണ് മുബാറക് സ്‌കൂള്‍. സകൂള്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഹമ്മദ് റഫി ജന്മശതാബ്ദിയും മുഹമ്മദ് റഫി മുബാറക് സ്‌കൂള്‍ സന്ദര്‍ശിച്ചതിൻ്റെ വാര്‍ഷികവും ആഘോഷമാക്കി. ഫാറൂഖ് തലശ്ശേരിയുടെ നേതൃത്വത്തില്‍ റഫിനൈറ്റും നടന്നു.