ചാണകം, ഗോമൂത്രം, വേപ്പിന്‍ പിണ്ണാക്ക് തുടങ്ങിയവയാണ് വളമായി ഉപയോഗിക്കുന്നത്. ക്ഷേത്രത്തിലെ ഉദ്യാനപാലകനായ കര്‍ണാടക സ്വദേശി ശിവയുടെ നേതൃത്വത്തിലാണ് കൃഷി പരിപാലനം. ആദ്യം ക്ഷേത്രത്തിലേക്ക് 150 കിലോ പൂജയ്ക്കായി സമര്‍പ്പിച്ചതിന് പിന്നാലെ ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ: കെ. സത്യന്‍ മാതൃ സമിതി അദ്ധ്യക്ഷ രമാഭായി ടീച്ചര്‍ക്ക് അരി കൈമാറി ആദ്യവില്‍പ്പന നിര്‍വ്വഹിച്ചു. അഞ്ച്, രണ്ട്, ഒന്ന് കിലോ വീതമുള്ള പാക്കറ്റുകളിലായാണ് അരി വില്‍പ്പന നടത്തുന്നത്. അവശേഷിക്കുന്ന നെല്ല് കൂടി കൊയ്തു കൊണ്ടിരിക്കുകയാണ്. ഇനിയും ആയിരം കിലോയോളം അരി ലഭിക്കുമെന്നാണ് പ്രതീക്ഷ.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
January 27, 2025 1:12 PM IST