TRENDING:

തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്ര വിഷു മഹോത്സവം കൊടിയിറങ്ങി

Last Updated:

തലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം പരശുരാമന്‍ പ്രതിഷ്ഠ നടത്തിയെന്നാണ് വിശ്വാസം. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ മോതിരം വച്ചു തൊഴുന്ന വഴിപാട് ക്ഷേത്രത്തിൻ്റെ പ്രശസ്തി വര്‍ദ്ധിപ്പിക്കുന്നു. ബ്രിട്ടീഷ് സൈന്യത്തിൻ്റെ ഇടത്താവളം കൂടിയായിരുന്നു ഈ ക്ഷേത്രാങ്കണം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഐതിഹ്യവും ചരിത്രവും പഴമയും എല്ലാം ഒരുപോലെ ഇഴചേര്‍ന്നുകിടക്കുന്ന തിരുവങ്ങാട് ശ്രീരാമസ്വാമിയുടെ മണ്ണില്‍ വിഷു മഹോത്സവത്തിൻ്റെ രാവുകളായിരുന്നു. കേരളത്തിലെ നാല് ശ്രീരാമക്ഷേത്രങ്ങളില്‍ ഏറ്റവും പുരാതനവും ചരിത്രപ്രസിദ്ധവുമായ ക്ഷേത്രാങ്കണമാണ് തലശ്ശേരി തിരുവങ്ങാട് ശ്രീരാമസ്വാമിയുടേത്.
വിഷു ഉത്സവത്തിന് പിന്നാലെ ക്ഷേത്ര നടയിൽ നിന്ന് ആന പടി ഇറങ്ങുന്നു 
വിഷു ഉത്സവത്തിന് പിന്നാലെ ക്ഷേത്ര നടയിൽ നിന്ന് ആന പടി ഇറങ്ങുന്നു 
advertisement

കൃഷ്ണശിലയില്‍ തീര്‍ത്ത കോദണ്ഡപാണിയായ രാജാധിരാജന്‍ പെരുമാള്‍ സങ്കല്‍പ്പത്തിലുള്ള സാക്ഷാല്‍ ശ്രീരാമ സ്വാമിയാണ് ഇവിടത്തെ മുഖ്യപ്രതിഷ്ഠ. മുഖമണ്ഡപത്തില്‍ ആഞ്ജനേയ സ്വാമിയും ശീവേലി ബിംബവും കുടികൊളളുന്നു. മതില്‍ക്കെട്ടിന് പുറത്ത് മുഖാമുഖം നില്‍ക്കുന്ന രണ്ട് ശിവക്ഷേത്രങ്ങളും ഇവിടത്തെ മാത്രം പ്രത്യേകതയാണ്. രാവിലെ പഞ്ചവാദ്യത്തിൻ്റെയും പഞ്ചാരിമേളത്തിൻ്റെയും അകമ്പടിയോടെ വിഷു ഉത്സവത്തിൻ്റെ കാഴ്ചശീവേലി നടന്നു. 5.30 ന് തിരുവങ്ങാട് ആനപ്രേമി സംഘത്തിൻ്റെ ആനയൂട്ട് നടന്നു. വൈകിട്ട് പെരുവനം സതീശന്മാരുടെ പ്രമാണത്തില്‍ 75ല്‍ പരം വാദ്യകലാകാരന്‍മാര്‍ അണിനിരന്ന പഞ്ചാരിമേളം ആവേശമായി.

advertisement

ഗജവീരന്മാരായ 7 ആനകള്‍ അണിനിരന്ന് അരങ്ങേറിയ കുടമാറ്റം കാണാനും ആയിരങ്ങളെത്തി. തൃശ്ശൂര്‍ പൂരത്തിൻ്റെ പൊലിമ സ്മരിപ്പിക്കും വിതം 140 ല്‍ പരം വര്‍ണപ്പൊലിമയുള്ള മുത്തുകുടകളാലാണ് കുടമാറ്റം നടന്നത്. സമാപന ദിനം ക്ഷേത്രചിറയില്‍ ആറാട്ടിനെഴുന്നള്ളിക്കലും ആറാട്ട് പൂജയും ആറാട്ട് തിരിച്ചെഴുന്നള്ളിക്കല്‍ കഴിഞ്ഞാണ് കൊടിയിറക്കമായത്. 25 കലശാഭിഷേകം, ക്ഷേത്രത്തിനകത്ത് ഭജന, ഉച്ചയ്ക്ക് ആറാട്ട് സദ്യ, ശേഷം ക്ഷേത്രത്തിനകത്ത് കളമെഴുത്തു പാട്ട് എന്നിവയും നടന്നു. വിശാലമായ അമ്പലപ്പറമ്പിലാകെയും ക്ഷേത്ര പ്രൗഢി തെളിഞ്ഞു നില്‍ക്കുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്ര വിഷു മഹോത്സവം കൊടിയിറങ്ങി
Open in App
Home
Video
Impact Shorts
Web Stories