"എന്റെ ചോര വേണമെങ്കിൽ നിങ്ങൾ എടുത്തോളൂ. വെറുതെ എന്റെ പുറകെ നടക്കേണ്ട. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ പിന്നെ ഈ മന്ത്രി സ്ഥാനത്തിന് ഒരു വിലയുമില്ല". ഞാൻ രാജിവയ്ക്കുമെന്ന് വിചാരിച്ച് ആരു നടക്കേണ്ടയെന്നും ഗണേഷ് കുമാർ പറഞ്ഞു. കോൺഗ്രസിന്റെ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പ്രഖ്യാപനത്തെയും ഗണേഷ് കുമാർ വിമർശിച്ചു. കോൺഗ്രസ് കെഎസ്ആർടിസിയെ നശിപ്പിക്കാനുള്ള പ്രഖ്യാപനങ്ങളാണ് നടത്തിയിരിക്കുന്നതെന്ന് മന്ത്രി ആരാേപിച്ചു.
കഴിഞ്ഞദിവസം ഗണേശ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ ഗുരുതര ആരോപണങ്ങളാണ് ഉയർത്തിയത്.
ഗണേശ് കുമാറിനെ വാളകത്തെ കുടുംബ വീട്ടിൽ മറ്റൊരു സ്ത്രീയോടൊപ്പം കണ്ടെന്നും അതിന്റെ ദൃശ്യങ്ങൾ തന്റെ പക്കലുണ്ടെന്നും ബിന്ദുമേനോൻ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തുകയും ചെയ്തു. തുടർന്ന് മന്ത്രി ഭാര്യയോട് ക്ഷമാപണം നടത്തുകയും പരാതി ഒത്തുതീർപ്പാക്കുകയും ചെയ്തു.
advertisement
