ഇരുപത്തിയഞ്ച് വർഷക്കാലം കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റായി ഇ.എം ആഗസ്തി പ്രവർത്തിച്ചിട്ടുണ്ട്. 2017-ൽ കേരള കോൺഗ്രസ് സിപിഎം പിന്തുണയിൽ കോട്ടയം ജില്ലാ പഞ്ചായത്തിൽ അധികാരത്തിലെത്തിയതിൽ പ്രതിഷേധിച്ചാണ് പാർട്ടി ജില്ലാ അധ്യക്ഷ സ്ഥാനം ആഗസ്തി രാജിവച്ചത്. അതേസമയം തുടർന്നും പാർട്ടിയിൽ സജീവമായിരുന്നു. ഇടതുപ്രവേശനം ജോസ് കെ. മാണി പ്രഖ്യപിച്ചപ്പോഴും ആഗസ്തി പങ്കെടുത്തിരുന്നില്ല. അതേസമയം ഇരുവവിഭഗങ്ങളും തമ്മിൽ ശക്തമായ തർക്കം നടക്കുമ്പോഴും ആഗസ്തി ജോസ് പക്ഷത്തിനൊപ്പമായിരുന്നു.
Also Read ജോസ് കെ മാണിയുടെ സഹോദരീ ഭർത്താവ് പി ജെ ജോസഫുമായി കൂടിക്കാഴ്ച നടത്തി; പിന്തുണ അറിയിച്ചു
advertisement
ജോസഫ് എം. പുതുശേരിക്കു പിന്നാലെയാണ് മറ്റൊരു പ്രമുഖ നേതാവ് കൂടി ജോസ് പക്ഷത്ത് നിന്നും ജോസഫിനൊപ്പമെത്തുന്നത്. കഴിഞ്ഞ ദിവസം പി.ജെ ജോസഫ് ആഗസ്തിയുടെ വീട്ടിലെത്തി ചർച്ച നടത്തിയിരുന്നു. ചൊവ്വാഴ്ച കോട്ടയത്ത് നടക്കുന്ന യുഡിഎഫ് യോഗത്തില്‍ ആഗസ്തി പങ്കെടുക്കും.
ഇതിനിടെ പ്രദേശിക തലത്തിലും നിരവധി നേതാക്കളാണ് ജോസഫ് പക്ഷത്തേക്ക് കൂറുമാറിയിരിക്കുന്നത്.അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകി കൊഴിഞ്ഞ് പോക്കിന് തടയിടമെന്ന പ്രതീക്ഷയിലാണ് ജോസ് പക്ഷം.