പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് തമിഴ് വകുപ്പ് സെമിനാർ നടത്താൻ തീരുമാനിച്ചത്. എന്നാൽ, ഭീകരാക്രമണം തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ട് മോദി പദ്ധതിയിട്ടതെന്ന് പ്രചരിപ്പിക്കാൻ ശ്രമിച്ചെന്നും ഡോ. മോഹനൻ കുന്നുമ്മൽ പറയുന്നു. എന്നാൽ സിൻഡിക്കേറ്റ് യോഗത്തിൽ വൈസ് ചാൻസലര്‍ക്കു നേരെ പ്രതിഷേധം ഉയർന്നു. വാട്സപ് ഗ്രൂപ്പിലെ ചർച്ച വിസി പെരുപ്പിച്ചുകാട്ടിയെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ ന്യൂസ് 18നോട് പറഞ്ഞു.
ബിഹാർ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ മോദി സർക്കാർ അറിഞ്ഞുകൊണ്ട് തന്നെയയാണ് പഹൽഗാം ആക്രമണം അനുവദിച്ചതെന്നാണ് സെമിനാറിലെ ഉള്ളടക്കമെന്ന് വി സി പറയുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന സെമിനാർ സംഘടിപ്പിക്കുന്നതിന് അനുമതി നൽകിയ വകുപ്പ് മേധാവിയോട് വിശദീകരണം ആവശ്യപ്പെടാനും വി സി ഉത്തരവിട്ടു.
advertisement
തമിഴ് ലേഖനവുമായി ബന്ധപ്പെട്ടാണ് സെമിനാർ ആലോചിച്ചിരുന്നതെന്നാണ് വിവരം. അതേസമയം കേരള സർവകലാശാല വൈസ് ചാൻസിലർ മോഹൻകുന്നുമ്മലിനെതിരെ സിൻഡിക്കേറ്റ് യോഗത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നു. ഇല്ലാത്ത സെമിനാറിന്റെ പേരിൽ വിദ്യാർത്ഥികളെ രാജ്യദ്രോഹികളെന്ന് ആക്ഷേപിച്ചെന്നാണ് ആരോപണം. നടക്കാനിരുന്നത് സെമിനാർ അല്ലെന്നും എല്ലാ ആഴ്ചയും നടക്കുന്ന ലിറ്റററി ചർച്ചയാണെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ പറയുന്നു.