കേരളത്തിലെ വില്ലേജ് ഓഫീസുകൾ ഹാളുകളും ഇരിപ്പിട സൗകര്യങ്ങളും ഉൾപ്പെടെ അത്യാധുനിക സംവിധാനങ്ങളോടെ നവീകരിച്ചുവരികയാണ്. ജില്ലയിൽ ഡിജിറ്റൽ റീ-സർവേ പൂർത്തിയാകുന്നതോടെ ഭൂമിയുടെ വിശദമായ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന സംവിധാനവും പ്രാബല്യത്തിൽ വരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലൈഫ് ഭവന പദ്ധതിയിലൂടെ അഞ്ചുലക്ഷം പേർക്ക് വീട് നൽകി. ജില്ലയിൽ 1940 പേർക്ക് പട്ടയങ്ങൾ വിതരണം ചെയ്തതായും സംസ്ഥാനത്ത് നാലരലക്ഷത്തിലധികം പേർക്ക് ഭൂമി ലഭിച്ചതായും മന്ത്രി പറഞ്ഞു. പട്ടയമേള സംസ്ഥാനത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
advertisement
18 കോടി രൂപ ചെലവിൽ കൊട്ടാരക്കര കെഎസ്ആർടിസി സ്റ്റാൻഡിൻ്റെയും 12.9 കോടി രൂപ ചെലവിൽ കൊട്ടാരക്കര കോടതി സമുച്ചയത്തിൻ്റെയും നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ബ്രിജേഷ് എബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ എൻ. ദേവിദാസ്, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.എസ്. ഷിജു കുമാർ, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.കെ. മനോഹരൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോബിൻ ജേക്കബ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ആർ. സുനിൽകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കൊട്ടാരക്കര തഹസീൽദാർ ജി. മോഹനകുമാരൻ നായർ എന്നിവർ ഉൾപ്പെടെ വിവിധ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു.
