ഒരു മണിക്കൂറോളം പെൺകുട്ടിയെ മുറിക്കുള്ളിൽ അടച്ചിട്ടാണ് തന്ത്രി ക്രൂരത കാട്ടിയത്. കുട്ടിയെ തനിച്ച് വിടാൻ അമ്മ ആദ്യം വിസമ്മതിച്ചെങ്കിലും പ്രതിയുടെ ഭാര്യയും അമ്മയും ചേർന്ന് ഇവരെ നിർബന്ധിച്ച് സമ്മതിപ്പിക്കുകയായിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞിട്ടും കുട്ടി പുറത്തുവരാത്തതിനെ തുടർന്ന് മാതാവ് ബഹളം വെച്ചതോടെ പെൺകുട്ടി നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടിവരികയായിരുന്നു. ഈ സമയത്തും "കുട്ടിയുടെ ദേഹത്ത് ബാധയുണ്ടെന്നും തൊട്ടാൽ നിങ്ങൾക്കും ബാധ കിട്ടും" എന്നും പറഞ്ഞ് തന്ത്രി അമ്മയെ ഭയപ്പെടുത്താൻ ശ്രമിച്ചതായി ബന്ധുക്കൾ ആരോപിക്കുന്നു.
advertisement
നാട്ടുകാർ സംഘടിച്ചതോടെ ജ്യോതിഷാലയത്തിന്റെ പിൻവാതിലിലൂടെ ഓടി രക്ഷപ്പെട്ട പ്രതിയെ ഭരണിക്കാവിലെ ഒരു ഹോട്ടലിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ശാസ്താംകോട്ട, പുത്തൂർ പൊലീസ് സംഘങ്ങൾ സംയുക്തമായാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സമൂഹമാധ്യമങ്ങളിൽ റീൽസ് വീഡിയോകളിലൂടെ ശ്രദ്ധേയനാണ് മുരാരി തന്ത്രിയുടെ. പ്രതിയെ സഹായിച്ച കുടുംബാംഗങ്ങളുടെ പങ്കിനെക്കുറിച്ചും പൊലീസ് അന്വേഷിച്ചുവരികയാണ്.
